സൗദിക്ക് പൂർണ പിന്തുണയുമായി ട്രംപ്; ഇറാൻ ആക്രമണങ്ങളെ പ്രതിരോധിച്ച് റിയാദ്
വാഷിംഗ്ടൺ:
ഇറാനെ നേരിടുന്നതിൽ സൗദി അറേബ്യക്ക് പൂർണ പിന്തുണ വാഗ്ദാനം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൗദി കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻനെ ഫോണിൽ വിളിച്ചു.
ഇറാൻ ഉയർത്തുന്ന ഭീഷണികളെ നേരിടാൻ എല്ലാ വിധ പിന്തുണയും നൽകുമെന്ന് ട്രംപ് ഉറപ്പുനൽകിയതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങളിൽ ഇപ്പോൾ പ്രതികരിക്കില്ലെന്ന് സൗദി അറേബ്യ അറിയിച്ചു.
തലസ്ഥാനമായ റിയാദ് ഉൾപ്പെടെ കിഴക്കൻ മേഖലകളെയാണ് ഇറാൻ ആക്രമണത്തിന്റെ ലക്ഷ്യമാക്കിയതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ശത്രുനീക്കങ്ങളെ വിജയകരമായി പ്രതിരോധിച്ചുവെന്നും മിസൈലുകളും ഡ്രോണുകളും ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുൻപുതന്നെ തകർത്തുവെന്നും കിരീടാവകാശി അവകാശപ്പെട്ടു.
ഒരു പ്രകോപനവുമില്ലാതെ നടത്തിയ ഇത്തരം ആക്രമണങ്ങളെ ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
സൗദി അറേബ്യയുടെ ആകാശമോ ഭൂപ്രദേശമോ ഇറാൻ നേരെയുള്ള ആക്രമണങ്ങൾക്ക് ഉപയോഗിക്കില്ലെന്ന് നേരത്തെ ഉറപ്പുനൽകിയിരുന്നുവെന്നും, ആ ഉറപ്പുകൾ നിലനിൽക്കെയാണ് സൗദിയെ ലക്ഷ്യമാക്കിയ നീക്കം ഉണ്ടായതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
അതേസമയം, ഇറാന്റെ ആക്രമണങ്ങൾ നേരിടുന്ന ഗൾഫ് മേഖലയിൽ ഉള്ള വിവിധ രാജ്യങ്ങളുടെ ഭരണാധികാരികളുമായി സൗദി കിരീടാവകാശി ഫോണിൽ സംസാരിച്ചതായും റിപ്പോർട്ടുണ്ട്.
മേഖലയിലെ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ സംയുക്ത നീക്കങ്ങൾ അനിവാര്യമാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
ഈ സാഹചര്യത്തിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, ജോർദാൻ എന്നിവിടങ്ങളിലെ ഭരണകർത്താക്കളുമായാണ് അദ്ദേഹം ആശയവിനിമയം നടത്തിയത്.
ആക്രമണത്തെ നേരിടുന്ന രാജ്യങ്ങളെ പിന്തുണയ്ക്കാൻ സൗദി അറേബ്യയുടെ എല്ലാ വിഭവങ്ങളും സജ്ജമാക്കുമെന്നും കിരീടാവകാശി ഉറപ്പുനൽകി. ഇത്തരം പ്രകോപനങ്ങൾ മിഡിൽ ഈസ്റ്റിലെ സമാധാനാന്തരീക്ഷം തകർക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.
English Summary
US President Donald Trump spoke with Saudi Crown Prince Mohammed bin Salman and assured full American support to Saudi Arabia in confronting Iran. Saudi Arabia said Iran targeted Riyadh and eastern regions, but its air defence successfully intercepted missiles and drones. The Crown Prince also held talks with Gulf and regional leaders, calling for coordinated efforts to protect regional peace and security.









