റെയിൽവേ നിർമാണ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞു; കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്
തിരുവനന്തപുരം: റെയിൽവേ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മാണം നടക്കുന്ന സ്ഥലത്ത് ഓട്ടോ നിയന്ത്രണം തെറ്റി കുഴിയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. നേമം വട്ടവിളയ്ക്ക് സമീപം കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെയായിരുന്നു അപകടം.
വട്ടവിള സ്വദേശികളായ 42കാരനായ രാജീവ്, ഭാര്യ 38കാരിയായ രജിത, ഇവരുടെ മൂന്ന് വയസുള്ള കുഞ്ഞ് എന്നിവർക്കാണ് പരുക്കേറ്റത്. റെയിൽവേ നിർമാണം നടക്കുന്ന ഭാഗത്തെ റോഡിലൂടെ പോകുന്നതിനിടെ ഓട്ടോ നിയന്ത്രണം വിട്ട് ഏകദേശം 25 അടി താഴ്ചയുള്ള കുഴിയിലേക്ക് മറിഞ്ഞുകയായിരുന്നു.
സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന നാട്ടുകാരാണ് തലകീഴായി മറിഞ്ഞ ഓട്ടോയിൽ നിന്ന് പരിക്കേറ്റവരെ പുറത്തെടുത്തു കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടത്തിൽ ഓട്ടോയ്ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു.
നിർമാണ പ്രദേശത്ത് ആവശ്യമായ ബാരിക്കേഡുകളും മുന്നറിയിപ്പ് ബോർഡുകളും ഇല്ലാത്തതും, വെളിച്ചത്തിന്റെ അഭാവവും അപകടത്തിന് കാരണമായതായി നാട്ടുകാർ ആരോപിച്ചു.
English Summary
Three people, including a child, were injured after an auto-rickshaw fell into a construction pit in Thiruvananthapuram. The accident occurred near Nemom due to lack of proper barricades and poor lighting at a railway construction site.
Trivandrum News, Auto Accident, Railway Construction, Kerala Accident, Nemom, Breaking News, Road Safety, Kerala News









