ജർമനിയിൽ ട്രെയിൻ അപകടം; മൂന്നുപേർ മരിച്ചു
ബാഡന്‍-വുര്‍ട്ടംബര്‍ഗ് സംസ്ഥാനത്തിലെ അപ്പര്‍ സ്വാബിയ മേഖലയിലെ റീഡ്ലിംഗനില്‍ നടന്ന ട്രെയിന്‍ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. പരിക്കേറ്റവരുടെ എണ്ണം 50 ആയി, ഇവരില്‍ 25 പേരുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.
മരണക്കണക്കില്‍ ഇതുവരെ വ്യക്തതയില്ലായിരുന്നുവെങ്കിലും, മരണസംഖ്യ കൂടുതല്‍ ഉയരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അപകടം ഉണ്ടായ ട്രെയിനില്‍ ഏകദേശം 100 പേരുണ്ടായിരുന്നുവെന്ന് വിലയിരുത്തപ്പെടുന്നു.
സിഗ്മറിംഗനില്‍ നിന്ന് ഉള്‍മി ഭാഗത്തേക്ക് പോവുകയായിരുന്ന റീജനല്‍ എക്സ്പ്രസ് ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തെത്തുടർന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചിലിനായി പൊലീസ് നായ്ക്കളെ ഉപയോഗിച്ചു. ട്രെയിന്‍ ഡ്രൈവറും ഒരു റെയിൽവേ ജീവനക്കാരനും മരിച്ചവരിൽ ഉള്‍പ്പെടുന്നുവെന്നാണ് സ്ഥിരീകരിച്ചത്.
അപകടത്തിനുള്ള യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അതിനാൽ പൊലീസ് അന്വേഷണത്തിന് തുടക്കമിട്ടിട്ടുണ്ട്. സംഭവ സ്ഥലത്തുള്ള ട്രാക്കുകൾക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിൽ ഈ ദുരന്തത്തിന് കാരണമാകാമെന്ന സംശയമാണ് ഉന്നയിച്ചിരിക്കുന്നത്.
കനത്ത മഴയ്ക്കുശേഷം ചരിവ് പ്രദേശത്ത് മണ്ണ് വഴുതിപ്പോയതാകാം അപകടത്തിന് പിന്നിലെ പ്രധാനകാരണം എന്നും കരുതുന്നു.
ബാഡന്‍-വുര്‍ട്ടംബര്‍ഗ് ആഭ്യന്തര മന്ത്രി തോമസ് സ്ട്രോബിള്‍ വ്യക്തമാക്കിയതുപോലെ, കനത്ത മഴയും അനുബന്ധമായി ഉണ്ടായ മണ്ണിടിച്ചിലുമാണ് പ്രധാന കാരണം എന്ന നിഗമനം തള്ളിക്കളയാനാകില്ല.
സംഭവത്തെ തുടര്‍ന്ന് പൊലീസും, അഗ്നിശമന സേനയും, രക്ഷാ പ്രവർത്തകരും, ഫെഡറല്‍ ടെക്നിക്കല്‍ റിലീഫ് ഏജന്‍സിയും അടക്കം നിരവധി ഏജൻസികൾ ഇടപെട്ടിട്ടുണ്ട്. കൂടാതെ ജർമൻ സായുധസേനയുടെ സഹായവും രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചുവെന്നാണ് ഫെഡറല്‍ പൊലീസ് വക്താവ് അറിയിച്ചത്.
Summary:
A tragic train accident in Riedlingen, located in the Upper Swabia region of Baden-Württemberg, Germany, has resulted in the deaths of three people. According to officials, 50 others were injured, with 25 reported to be in critical condition.