വയനാട്: മൂടക്കൊലിയിൽ പന്നിഫാമിൽ വന്യജീവിയുടെ ആക്രമണം. ഫാമിലെ പന്നിയെ കൊന്നു തിന്ന നിലയിൽ കണ്ടെത്തി. കരികുളത്ത് ശ്രീനേഷന്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് സംഭവം. കടുവയുടെ അക്രമണമെന്നാണ് സംശയം.ക്ഷീരകർഷകനായ പ്രജീഷിനെ കടുവ കൊലപ്പെടുത്തിയ പ്രദേശത്തിന് സമീപമാണ് ഈ ഫാം സ്ഥിതി ചെയ്യുന്നത്. രാവിലെ ജോലിക്ക് എത്തിയ പന്നിഫാമിലെ ജീവനക്കാർ പന്നിയെ ചത്ത നിലയിൽ കണ്ടെത്തുകയായിടുന്നു.
34 പന്നികളാണ് ഫാമിൽ ഉണ്ടായിരുന്നത്. ഇതിൽ 20 പന്നിക്കുഞ്ഞുങ്ങളെ കാണാതെയായിട്ടുണ്ട്. ഇപ്പോൾ 14 എണ്ണം മാത്രമാണ് ബാക്കിയുള്ളതെന്നും ഫാം ഉടമ ശ്രീജേഷ് പറഞ്ഞു. അടുത്തകാലത്തായാണ് ഫാമിൽ വന്യജീവി ആക്രമണം ആരംഭിച്ചതെന്നും ശ്രീനേഷ് കൂട്ടിച്ചേർത്തു. വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. വനത്തിൽ നിന്നും പന്നിയുടെ ജഡം കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് കടുവയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകളും വലിച്ചിഴച്ച പാടുകളും കണ്ടെത്തി. പ്രാഥമിക ഘട്ടത്തിൽ പന്നിയുടെ ജഡത്തിൽ കടുവയുടേതെന്ന് സംശയിക്കുന്ന മുറിവുകളാണ് കണ്ടെത്തിയിരിക്കുന്നത്.
Read Also: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; അധിക വിഭവ സമാഹരണത്തിനൊരുങ്ങി ധനവകുപ്പ്