തിരുവനന്തപുരം: രാജ്യത്താദ്യമായി സുസ്ഥിര മാലിന്യ സംസ്കരണത്തിന് അന്താരാഷ്‌ട്ര പുരസ്കാരം നേടി തിരുവനന്തപുരം വിമാനത്താവളം. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ- ഐടിസി) സെന്റർ ഓഫ് എക്സലൻസ് ഫോർ സസ്റ്റെയ്നബിൾ ഡെവലപ്മെന്റിന്റെ സീറോ വേസ്റ്റ് ടു ലാൻഡ്ഫിൽ അംഗീകാരമാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം നേടിയത്. രാജ്യത്ത് ഈ അംഗീകാരം നേടുന്ന ആദ്യ വിമാനത്താവളമാണ് തിരുവന്തപുരം.
സുസ്ഥിര മാലിന്യ സംസ്കരണത്തിനായി അവലംബിച്ച മാലിന്യം കുറയ്‌ക്കൽ, പുനരുപയോഗം, പുനഃസംസ്കരിക്കൽ, വീണ്ടെടുക്കൽ എന്നിവയിലൂടെ കൈവരിച്ച നേട്ടത്തിനാണ് അംഗീകാരം സ്വന്തമാക്കിയത്. നൂറ് ശതമാനം പ്ലാസ്റ്റിക് മാലിന്യങ്ങളും ഖരമാലിന്യങ്ങളും വിമാനത്താവളത്തിൽ സംസ്കരിക്കുന്നുണ്ട്. ഉത്പാദിപ്പിക്കുന്ന മാലിന്യത്തിന്റെ അളവ് കുറയ്‌ക്കുന്നതിനൊപ്പം 99 ശതമാനവും മാലിന്യ രൂപത്തിൽ നിന്ന് മാറ്റുകയെന്നതാണ് സീറോ വേസ്റ്റ് ടു ലാൻഡ്ഫിലൂടെ ലക്ഷ്യമിടുന്നത്.
കടലാസ് മാലിന്യം, കട്ട്ലറി വേസ്റ്റ്, ഭക്ഷണാവിഷ്ടങ്ങൾ, റോഡ് മാലിന്യങ്ങൾ എന്നിവയായിരുന്നു വിമാനത്താവളത്തിലെ മാലിന്യ ഉത്പാദനത്തിന്റെ പ്രധാന ഉറവിടങ്ങൾ. വേർതിരിക്കുന്ന മാലിന്യങ്ങൾ ശേഖരിക്കുന്നതിനും റീസൈക്ലിംഗ് യാർഡിലേക്ക് പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്.
Read Also: പത്മജ ഛത്തീസ്ഗഢ് ഗവര്‍ണർ ആയേക്കും; തീരുമാനം തിരഞ്ഞെടുപ്പ് ഫലം വന്നശേഷം
Read Also: ദക്ഷിണേന്ത്യയില്‍ എത്ര കാട്ടാനകൾ?; മൂന്ന് സംസ്ഥാനങ്ങൾ ചേർന്ന് മൂന്നു രീതിയിൽ കണക്കെടുപ്പ് തുടങ്ങി









