19 വയസ്സുകാരിയായ കോളജ് വിദ്യാർഥിനിയെ കാമുകനും 5 സുഹൃത്തുക്കളും ചേർന്ന് പലതവണ ബലാത്സംഗം ചെയ്തതായി പരാതി. ദൃശ്യങ്ങൾ പകർത്തി പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. ഒഡീഷയിലെ കട്ടക്കിൽ ആണ് സംഭവം നടന്നത്. The student was gang-raped by her boyfriend and 5 friends
സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാളുൾപ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്തു. കാമുകൻ ഉൾപ്പെടെയുള്ള പ്രതികൾ ബലാത്സംഗം ചെയ്തുവെന്ന് കാണിച്ച് വിദ്യാർഥിനി കട്ടക്കിലെ ബദാംബാഡി സ്റ്റേഷനിലാണ് പരാതി നൽകിയത്.
സംഭവം നടന്നതിനെക്കുറിച്ച് അതിജീവിത പറയുന്നത്:
തന്റെ പിറന്നാൾ ആഘോഷിക്കാൻ ദസറ ആഘോഷത്തിനിടെ കട്ടക്കിലെ കഫേയിൽ പോയ സമയത്ത് കാമുകൻ സ്വകാര്യ നിമിഷങ്ങളുടെ വിഡിയോ പകർത്തി. ഇതിനുശേഷം വിഡിയോ കാണിച്ച് ഭീഷണിപ്പെടുത്തുകയും സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് നിരവധി തവണ ബലാത്സംഗം ചെയ്യുകയുമായിരുന്നു.
വിഡിയോ പകർത്താൻ കഫേ ഉടമ കാമുകനെ സഹായിച്ചതായും ആരോപണമുണ്ട്. ഫൊറൻസിക് സംഘത്തിന്റെ സഹായത്തോടെ പൊലീസ് മൊബൈലിൽനിന്നും ദൃശ്യങ്ങൾ വീണ്ടെടുത്തു. സംഭവത്തിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്ന് സർക്കാർ ഉറപ്പാക്കുമെന്ന് ഒഡീഷ നിയമമന്ത്രി പൃഥ്വിരാജ് ഹരിചന്ദൻ പറഞ്ഞു.