അരുണാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ രണ്ടുമണിക്കൂര്‍ പിന്നിടുമ്പോള്‍ കേവല ഭൂരിപക്ഷം കടന്നും ലീഡ് ഉയര്‍ത്തി ബിജെപി. 60 അംഗ സഭയില്‍ മുഖ്യമന്ത്രി പ്രേമഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മേൻ അടക്കം ബിജെപിയുടെ 10 സ്ഥാനാര്‍ത്ഥികള്‍ നേരത്തേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ശേഷിച്ച 50 സീറ്റിലെ വോട്ടെണ്ണലാണ് ഇപ്പോൾ പുരാേഗമിക്കുന്നത്.
ഫലസൂചനകള്‍ പുറത്തുവരുമ്പോൾ ബിജെപി അധികാരം ഉറപ്പിച്ചിരിക്കുകയാണ്. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ എൻഡിഎ 37 സീറ്റിലും നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) ആറു സീറ്റിലും, കോൺഗ്രസ് ഒരു സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. കേവല ഭൂരിപക്ഷത്തിന് മുപ്പത്തിയൊന്ന് സീറ്റുകൾ മാത്രമാണ് ആവശ്യം. 2019-ല്‍ 41 സീറ്റുനേടി ബിജെപി ഭരണം നേടിയിരുന്നു. ബിജെപിക്ക് തുടർഭരണം കിട്ടുമെന്നായിരുന്നു എക്‌സിറ്റ് പോൾ പ്രവചിച്ചിരുന്നത്.
Read More: അത്യുഷ്ണം; തെരഞ്ഞെടുപ്പിനിടെ യുപിയിൽ മരിച്ചത് 33 ഉദ്യോഗസ്ഥർ
Read More: പള്ളിയിൽ കുർബാനക്കു പോയ രണ്ട് ആൺകുട്ടികളെ കാണാതായി; തിരച്ചിൽ ശക്തം; സംഭവം ചെറുതോണിയിൽ