ഗതാഗത നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടിക്കൊരുങ്ങി പൊലീസും മോട്ടോർ വാഹന വകുപ്പും. അപകട മേഖലകളിൽ പൊലീസും എംവിഡിയും ചേർന്ന് പ്രത്യേക പരിശോധന നടത്താനാണ് തീരുമാനം. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിളിച്ച യോഗത്തിലാണ് തീരുമാനം.
അമിത വേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ് എന്നിവയ്ക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം. കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്ക് മുഖ്യ പരിഗണന നൽകുമെന്ന് പൊലീസും മോട്ടോർ വാഹന വകുപ്പും പറഞ്ഞു.
ഇതോടൊപ്പം ബോധവൽക്കരണ പരിപാടിയും നടത്തും. അതേസമയം, എഐ ക്യാമകൾ സ്ഥാപിക്കാത്ത റോഡുകളിൽ ക്യാമറ സ്ഥാപിക്കാനുള്ള റിപ്പോർട്ട് സമർപ്പിക്കാൻ ഐജി ട്രാഫിക്കിന് നിർദ്ദേശം നൽകിയിട്ടുണ്ട്.