തന്റെ ആദ്യ സ്വകാര്യ യാത്രയിൽ പുതിയ മാർപാപ്പ ലിയോ പതിനാലാമൻ ഉപയോഗിച്ചത് കറുത്ത ഫോക്സ്-വാഗൺ. മുൻഗാമിയായ ഫ്രാൻസിസ് മാർപാപ്പ ഉപയോഗിച്ചിരുന്ന വെളുത്ത ഫിയറ്റ് 500 എൽ ഒഴിവാക്കി.
ശനിയാഴ്ച കർദിനാൾമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, മാർപാപ്പ ഏകദേശം 50 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ജെനാസാനോയിലെ മരിയൻ ദേവാലയം സന്ദർശിച്ചു. തന്റെ
ഫോക്സ്-വാഗണിൽ പാസഞ്ചർ സീറ്റിലിരുന്ന് ലിയോ പതിനാലാമൻ മാർപാപ്പ വഴിയിലുള്ള ആളുകളെ അഭിവാദ്യം ചെയ്തു.
ഫിയറ്റ് കാർ ഫ്രാൻസിസ് പാപ്പ അവസാനമായി ഉപയോഗിച്ചത് മരിക്കുന്നതിന് നാല് ദിവസം മുൻപ്, പെസഹാ വ്യാഴാഴ്ച റോമിലെ റെജീന കൊയ്ലി ജയിലിലെ തടവുകാരെ സന്ദർശിക്കാനായിരുന്നു.
മാർപാപ്പ സഞ്ചരിക്കുന്ന വാഹനങ്ങളിൽ സാധാരണയായി SCV 1 (“Stato della Città del Vaticano” എന്നതിന്റെ ചുരുക്കെഴുത്ത്) എന്ന ലൈസൻസ് പ്ലേറ്റ് ഉണ്ടാകാറുണ്ട്. പേപ്പൽ വാഹനവ്യൂഹത്തിൽ ഇപ്പോൾ മെഴ്സിഡസ് ഉൾപ്പെടെയുള്ള ഇലക്ട്രിക് കാറുകളുമുണ്ട്.
ലിയോ പതിനാലാമൻ ശനിയാഴ്ച ഫ്രാൻസിസ് മാർപാപ്പയുടെ ശവകുടീരത്തിൽ പ്രാർഥിക്കുകയും വെളുത്ത റോസാപ്പൂവ് സമർപ്പിക്കുകയും ചെയ്തു.
ഇടുക്കി ഏലപ്പാറയിൽ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സൂചന
ഇടുക്കി ഏലപ്പാറയിൽ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ഏലപ്പാറ തണ്ണിക്കാനം പുത്തൻപുരയ്ക്കൽ ഷക്കീർ ഹുസൈൻനെയാണ് ഏലപ്പാറ ടൗണിന് സമീപത്ത് വച്ച് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സാഹചര്യത്തെളിവുകൾ കൊലപാതകത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. പീരുമേട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടരുകയാണ്.
ഷക്കീറിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ രാത്രിയിൽ അന്വേഷണം നടത്തിയിരുന്നു.
അന്വേഷണത്തിന് ഒടുവിലാണ് പുലർച്ചെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത് കാറിൻറെ പിൻ സീറ്റിലാണ് കിടന്നിരുന്നത് ഡോർ തുറന്ന നിലയിലും ആയിരുന്നു എന്ന് ദൃസാക്ഷികൾ പറയുന്നു.
തുടർന്ന് പീരുമേട് പോലീസിൽ ഇവർ വിവരമറിയിച്ചു പീരുമേട് ഡിവൈഎസ്പി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി. തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി വാഹനത്തിനുള്ളിൽ രക്തക്കറ അടക്കം പോലീസ് കണ്ടെത്തിയിട്ടുണ്ട്.
നിലവിൽ പോലീസ് അന്വേഷണം തുടരുകയാണ്. സിസിടിവി അടക്കമുള്ളവ പോലീസ് പരിശോധിക്കുന്നുണ്ട്. കൂടാതെ സംശയമുള്ള ആളുകളെ ചോദ്യംചെയ്യുന്നുണ്ട്.
അതേസമയം യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച ബന്ധുക്കൾ രംഗത്തുവന്നു. സന്ധ്യ കഴിഞ്ഞാൽ മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് ഒട്ടേറെ ക്രിമിനൽ സംഘങ്ങളാണ് ഏലപ്പാറ ടൗണിൽ അരങ്ങു വാഴുന്നത്. പലപ്പോഴും പോലീസിന് നേരെ പോലും അക്രമം പതിവാണ്.