കോഴിക്കോട്: മലയോരമേഖല ഭയത്തിന്റെ പിടിയിലാണ്. കേരളത്തിൽ കഴിഞ്ഞ 3 മാസത്തിനിടെ വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 15 പേർ. കാട്ടാന ആക്രമണത്തിൽ മാത്രം കേരളത്തിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ കൊല്തപ്പെട്ടത് ഒൻപത് പേരാണ്. ഇടുക്കിയിൽ അഞ്ച് പേരും വയനാട്ടിൽ മൂന്ന് പേരും ഈ കാലയളവിൽ കൊല്ലപ്പെട്ടു. ഈ തെരഞ്ഞെടുപ്പ് കാലത്ത് വയനാട്ടിലും ഇടുക്കിയിലും അടക്കമുള്ള മണ്ഡലങ്ങളിൽ പ്രധാന ചർച്ചാ വിഷയം വന്യജീവികളുടെ ആക്രമണമാണ്. ഗാഡ്ഗിൽ റിപ്പോർട്ടിന്റെ കാലത്തുണ്ടായ ജനവിധി ഒരു സൂചനയാണെങ്കിൽ ഇത്തവണ ഇടുക്കിയിലും വയനാട്ടിലും ജനവികാരം പുറത്ത് വരും. കോഴിക്കോടും പാലക്കാട്ടും അതിന്റെ അലയൊലികളുണ്ടാകും.
ആനയും കുരുങ്ങും പന്നികളെയും പേടിച്ച് ഹൈറേഞ്ചുകളിലെ കൃഷിയും ഏറെക്കൂറെ അവസാനിപ്പിച്ച നിലയാണ്. പൂർവ്വികർ അധ്വാനിച്ച് പൊന്നാക്കിയ മണ്ണ് വിട്ട് കർഷകർ മലയിറങ്ങുകയാണ്. വയനാട് വാകേരിയിൽ ഡിസം 9ന് പ്രജീഷെന്ന ചെറുപ്പക്കാരന്റെ കടുവയാണ് കൊലപ്പെടുത്തിയത്. പിന്നീടും പല തവണ കടുവയുടെ ആക്രമണം ഇവിടെ നടന്നു.
മരിച്ചവര്‍
ജനു 8 . ഇടുക്കി പൂപ്പാറയിലെ പരിമളം,
ജനു 24 മൂന്നാറിലെ പോൾ രാജ്
ജനു 26 ചിന്നക്കനാലിലെ സൗന്ദർരാജൻ
ജനു 31 വയനാട് തോൽപെട്ടി യിലെ ലക്ഷ്മണൻ
ഫെബ്രു 10 മാനന്തവാടി പടമലയിലെ അജീഷ്
ഫെബ്രു 16 വയനാട് കുറുവയിലെ ജീവനക്കാരൻ പോൾ വി പി
ഫെബ്രു 26 ഇടുക്കി മുന്നാറിലെ സുരേഷ് കുമാർ
മാർച്ച് 4 ഇടുക്കി കാഞ്ഞിരവേലിയിലെ ഇന്ദിരാ രാമകൃഷ്ണൻ
മാർച്ച് 5 തൃശൂർ വാഴച്ചാലിലെ വൽസ