പത്തനംതിട്ട: ഭാര്യയെ തീ വെച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവായ രാജീവിനെ പോലീസ് പിടികൂടി. കടമാങ്കുഴി സ്വദേശിയായ സിന്ധു എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യം കിട്ടിയതിന് പിന്നാലെ നാട്ടിൽ നിന്ന് മുങ്ങിയ പ്രതിയെ 14 വർഷത്തിന് ശേഷം പത്തനംതിട്ട കോയിപ്രം പോലീസ് പിടികൂടിയത്. തിരുവല്ല കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നാണ് ഇയാൾ പൊലീസ് പിടിയിലായത്.
14 വർഷമായി ഇയാൾ ഒളിവിലായിരുന്നു.
ബാംഗ്ലൂരിലടക്കം ഇയാളുണ്ടെന്ന് സംശയ തോന്നിയതിനെ തുടർന്ന് പൊലീസ് അവിടേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. കൂടാതെ ഇയാളുടെ ഫോണടക്കം പൊലീസ് ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു. തിരുവല്ല റെയിൽവേ സ്റ്റേഷനിലെത്തിയ ഇയാൾ നടന്ന് കെഎസ്ആർടിസി ബസ് സ്റ്റാന്റിലെത്തിയപ്പോൾ കോയിപ്രം പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. പിന്നീട് പൊലീസ് സംഘം അവിടെയെത്തി പ്രതിയെ പിടികൂടുകയുമായിരുന്നു.