web analytics

ഈ വർഷം ഏപ്രിൽ മുതൽ സെപ്‌റ്റംബർ വരെ 200 വീട്ടുപ്രസവങ്ങൾ…ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിനോടു വിശദീകരണം തേടി

കൊച്ചി: സംസ്ഥാനത്ത് വീട്ടുപ്രസവങ്ങളിൽ അമ്മയും കുഞ്ഞും മരണപ്പെടുന്ന സാഹചര്യം ഒഴിവാക്കി സുരക്ഷിത പ്രസവം പൂർണമായി ആശുപത്രികളിൽ ഉറപ്പ്‌ വരുത്തണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിനോടു വിശദീകരണം തേടി. മലപ്പുറം താനൂർ സ്വദേശിയും ആരോഗ്യവകുപ്പിലെ മെഡിക്കൽ ഓഫീസറുമായ ഡോ. കെ. പ്രതിഭയുടെ ഹർജിയിലാണ്‌ സർക്കാരിനോട് വിശദീകരണം തേടിയത്‌.

വീട്ടുപ്രസവങ്ങളിലൂടെ അമ്മയും കുഞ്ഞും മരണപ്പെടുന്നതും ഗുരുതരാവസ്‌ഥയിൽ ആശുപത്രികളിൽ എത്തുന്നതും മെഡിക്കൽ ഓഫീസർമാർ കൃത്യമായി റിപ്പോർട്ട്‌ ചെയ്യുന്നുണ്ടെങ്കിലും നിരക്ക് കൂടുകയാണ്.

ജനന സർട്ടിഫിക്കറ്റിൽ പ്രസവം നടന്ന സ്‌ഥലം വീട്‌ എന്ന്‌ കാണിക്കുവാൻ സൗകര്യമുള്ളതു മുതലെടുത്താണ്‌ വീട്ടുപ്രസവങ്ങൾ കൂടുതലായും നടക്കുന്നത്. ഇതിനായി വാട്‌സാപ്‌ ഗ്രൂപ്പുണ്ടാക്കി പ്രചരണം നടത്തുന്ന സംഘങ്ങളുണ്ട്‌.

2023 മാർച്ച്‌ മുതൽ ഒരു വർഷം കേരളത്തിൽ 523 വീട്ടുപ്രസവങ്ങൾ നടന്നതായാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ഏപ്രിൽ മുതൽ സെപ്‌റ്റംബർ വരെ മാത്രം 200 വീട്ടുപ്രസവങ്ങൾ നടന്നതായി അഡ്വ. കുളത്തൂർ ജയ്‌സിങ്ങിനു വിവരാവകാശ നിയമ പ്രകാരം ആരോഗ്യ വകുപ്പു നൽകിയ മറുപടിയിൽ പറയുന്നു. സുരക്ഷിത പ്രസവം ആരോഗ്യകേന്ദ്രങ്ങളിൽ ഉറപ്പാക്കാൻ കൃത്യതയുള്ള അവബോധം ജനങ്ങളിൽ എത്തിക്കുവാൻ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലൂടെ കൂടുതൽ ഇടപെടലുകൾ ആവശ്യമെന്ന്‌ ഡോ. കെ. പ്രതിഭ നൽകിയ ഹർജിയിൽ പറയുന്നു.

ആരോഗ്യകേന്ദ്രങ്ങൾ അല്ലാത്തയിടത്തും വീടുകളിലും സ്‌ത്രീകൾ പ്രസവം നടത്തുന്നത്‌ ഒഴിവാക്കുവാൻ ഉചിത നിർദേശം സർക്കാരിന്റെ ഭാഗത്ത്‌ നിന്ന്‌ പുറപ്പെടുവിക്കണം. കഴിഞ്ഞ വർഷം സർക്കാരിന്‌ നൽകിയ കത്തിൽ തീരുമാനമെടുക്കണമെന്നാണ്‌ ഹർജിയിലെ മുഖ്യ ആവശ്യം.
സംസ്‌ഥാനത്ത്‌ നടന്ന വീട്ടുപ്രസവങ്ങളുടെയും ഇതിലൂടെ അമ്മയും കുഞ്ഞും മരിച്ചതിന്റെയും വിവരങ്ങൾ ഹർജിയിൽ ചേർത്തിട്ടുണ്ട്. ജസ്‌റ്റിസ്‌. എസ്‌. ഈശ്വരനാണ്‌ ഇത്‌ സംബന്ധിച്ച്‌ സർക്കാരിനോട്‌ വിശദീകരണം തേടിയത്‌. ആർ. ഗോപൻ ഹർജിക്കാരിക്കു വേണ്ടി ഹാജരായി.

spot_imgspot_img
spot_imgspot_img

Latest news

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

Other news

ശബരി റെയിൽവേ വരുന്നു! കാത്തിരിപ്പിന് അവസാനം; ഭൂമി ഏറ്റെടുക്കാൻ ഉത്തരവിട്ടു; ഇനി ഇടുക്കിയിലേക്കും ട്രെയിൻ പറക്കും

തിരുവനന്തപുരം: കേരളത്തിന്റെ റെയിൽവേ വികസന ചരിത്രത്തിൽ നിർണ്ണായകമായ ഒരു ചുവടുവെപ്പുകൂടി. പതിറ്റാണ്ടുകളായി...

മുഖംമൂടിയണിഞ്ഞെത്തി, സിസിടിവി തിരിച്ചു വെച്ച് പണവും ഇലക്ട്രോണിക് സാധനങ്ങളും കവർന്നു

മുഖംമൂടിയണിഞ്ഞെത്തി, സിസിടിവി തിരിച്ചു വെച്ച് പണവും ഇലക്ട്രോണിക് സാധനങ്ങളും കവർന്നു Punalur: പുനലൂരിൽ...

ഇന്നത്തെ നക്ഷത്രഫലം; പുതിയ അവസരങ്ങൾ ലഭിക്കാം; ചിലർക്കു ജാഗ്രതയും ആവശ്യമാണ്

ഇന്നത്തെ നക്ഷത്രഫലം; പുതിയ അവസരങ്ങൾ ലഭിക്കാം; ചിലർക്കു ജാഗ്രതയും ആവശ്യമാണ് ഇന്നത്തെ നക്ഷത്രഫലം...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

യുവതിയെ അയൽവാസി കുത്തിക്കൊന്നു; കിണറ്റിൽ ചാടിയ പ്രതിയെ ഫയർഫോഴ്സ് പുറത്തെത്തിച്ചു, അറസ്റ്റ്

യുവതിയെ അയൽവാസി കുത്തിക്കൊന്നു; കിണറ്റിൽ ചാടിയ പ്രതിയെ ഫയർഫോഴ്സ് പുറത്തെത്തിച്ചു, അറസ്റ്റ് Thrissur:...

കിണറ്റിൽ വീണ മകനെ രക്ഷിക്കാൻ പിന്നാലെ ചാടി; പിതാവിന് ദാരുണാന്ത്യം

കിണറ്റിൽ വീണ മകനെ രക്ഷിക്കാൻ പിന്നാലെ ചാടി; പിതാവിന് ദാരുണാന്ത്യം Wadakkanchery: കിണറ്റിൽ...

Related Articles

Popular Categories

spot_imgspot_img