web analytics

പദവി റദ്ദാക്കണം

പദവി റദ്ദാക്കണം

മലപ്പുറം: നിലമ്പൂരിൽ വാഹന പരിശോധനയ്ക്കിടെ ഷാഫി പറമ്പിൽ എംപിയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും സർക്കാർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അടിയന്തര റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ.

ജില്ലാ കളക്ടറിൽ നിന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കറാണ് റിപ്പോർട്ട് തേടിയത്. കണ്ണൂർ സ്വദേശി എഎം ഹമീദ് കുട്ടി നൽകിയ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ ജനപ്രതിനിധികളുടെ പദവി റദ്ദാക്കണം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ കുറ്റകൃത്യമാണ്, തിരഞ്ഞെടുപ്പ് ചട്ടങ്ങൾ അറിയാവുന്ന ജനപ്രതിനിധികൾ സത്യപ്രതിജ്ഞാ ലംഘനം നടത്തി,

തിരഞ്ഞെടുപ്പ് കമ്മീഷനെ അപമാനിച്ച ജനപ്രതിനിധികളെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യണം തുടങ്ങിയ കാര്യങ്ങൾ ചൂണ്ടികാട്ടിയായിരുന്നു ഹമീദ് കുട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി നിലമ്പൂരിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെയും ഷാഫി പറമ്പിൽ എംപിയുടെയും വാഹനങ്ങൾ പരിശോധിക്കുന്നതിന്റെയും തർക്കിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

ഷാഫിയ്ക്കും രാഹുലിനും പുറമേ യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയായ പികെ ഫിറോസും ഈ വാഹനത്തിൽ ഉണ്ടായിരുന്നു. ഷാഫി പറമ്പിൽ ആയിരുന്നു വാഹനം ഓടിച്ചിരുന്നത്.

പിന്നീട്നേതാക്കളോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥർ വാഹനത്തിൽ ഉണ്ടായിരുന്ന പെട്ടി പുറത്തേയ്ക്കെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും ഉദ്യോഗസ്ഥരോട് കയർത്തതായാണ് വിവരം.

പൊട്ടിമുളച്ചിട്ട് എംഎൽഎയും എംപിയുമായതല്ല, ഇതൊക്കെ കണ്ടിട്ടുതന്നെയാണ് വരുന്നതെന്നും ഉദ്യോഗസ്ഥരോട് ഷാഫി പറമ്പിൽ പറഞ്ഞിരുന്നു. യുഡിഎഫിന്റെ വാഹനങ്ങൾ തിരഞ്ഞുപിടിച്ച് പരിശോധിക്കുകയാണെന്നും വേഷം കെട്ടരുതെന്നും ഷാഫി പറമ്പിൽ പറഞ്ഞിരുന്നു.

സിപിഐഎമ്മിന്റെ പണി ചെയ്യുകയാണെങ്കിൽ അത് ചെയ്താൽ മതിയെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ‘നിന്റെ സർവീസിനുള്ള പാരിതോഷികം തരാം’ എന്നും ഓർത്ത് വെച്ചോ എന്നും വീഡിയോയിൽ രാഹുൽ മാങ്കൂട്ടത്തിൽ ഉദ്യോഗസ്ഥരോട് പറയുന്നുണ്ട്.

പെട്ടി വിവാദം നിലമ്പൂരിലും

പാലക്കാട്: പാലക്കാട് ചർച്ചയായ പെട്ടി വിവാദം നിലമ്പൂരിലും. ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ.ഫിറോസ് എന്നിവർ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ് നിർത്തി പോലീസ് പരിശോധിച്ചെന്നാണ് വിവരം.

ഇന്നലെ രാത്രി വൈകിയായിരുന്നു ഈ പരിശോധന നടന്നത്. ഷാഫിയുടെ കാറിലായിരുന്നു ഇവർ യാത്ര ചെയ്തിരുന്നത്. ഷാഫിയുടെയും രാഹുലിന്റെയും പെട്ടികൾ പോലീസ് തുറന്ന് പരിശോധിച്ചു.

എന്നാൽ വസ്ത്രങ്ങളും പുസ്തകങ്ങളും മാത്രമാണ് പെട്ടിയിലുണ്ടായിരുന്നത്. പിന്നാലെ പോലീസുമായി നേതാക്കൾ തർക്കിക്കുകയും ചെയ്തു. പോലീസ് സിപിഎമ്മിന് വേണ്ടി വേഷം കെട്ടുകയാണെന്നും യുവനേതാക്കൾ ആരോപിച്ചു.

പൊട്ടിമുളച്ച് എംഎൽഎയും എംപിയും ആയതല്ല, ഇതൊക്കെ കണ്ടിട്ടാണ് വരുന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു. സർവീസിനുള്ള പാരിതോഷികം തരാമെന്നും ഓർത്തുവെച്ചോയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പോലീസിനോട് പറഞ്ഞു.

Also Read: മലാപ്പറമ്പിലെ അനാശാസ്യ ബുദ്ധി; പോലീസിലെ വില്ലൻമാർ കസ്റ്റഡിയിൽ

ആസൂത്രിതമായ സംഭവമാണ് നിലമ്പൂരിൽ നടന്നതെന്നാണ് കോൺഗ്രസ് പ്രതികരണം. സൂക്ഷിക്കുക പെട്ടിപിടുത്തക്കാരിറങ്ങിയിട്ടുണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ആരോപണം.

പാലക്കാട് ഉപതെരഞ്ഞെടുപ്പിലും ട്രോളി വിവാദം

നേരത്തെ പാലക്കാട് ഉപതെരഞ്ഞെടുപ്പിലും ട്രോളി വിവാദം ഉയർന്നിരുന്നു. പാലക്കാട്ടെ കള്ളപ്പണ ആരോപണത്തിൽ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ സിപിഎം പുറത്തുവിട്ടിരുന്നു.

രാഹുൽ മാങ്കൂട്ടത്തിൽ തന്റേതെന്ന് പറയുന്ന നീല ട്രോളി ബാഗുമായി ഫെനി മറ്റൊരുവാഹനത്തിൽ ഹോട്ടലിന് പുറത്തിറങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തു വിട്ടത്. നവംബർ 5ന് രാത്രി 10 മുതൽ 11.30 വരെയുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്.

കെപിഎം ഹോട്ടലിൽ നിന്ന് ബാഗുമായി പുറത്തേക്ക് വന്ന ഫെനി വെള്ള നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റ വാഹനത്തിലാണ് ബാഗ് കയറ്റുന്നത്. ഈ സമയം രാഹുൽ മാങ്കൂട്ടത്തിലും വാഹനത്തിനടുത്തുണ്ട്.

എന്നാൽ ഇതേബാഗുമായി ഫെനി വീണ്ടും ഹോട്ടലിനകത്തേക്ക് പോയി. പിന്നീട് മറ്റൊരു ബാഗുമായി തിരിച്ചു വരികയും വീണ്ടും ഇന്നോവ ക്രിസ്റ്റ കാറിൽ കയറി. ശേഷം രാഹുൽ മാങ്കൂട്ടത്തിൽ ഗ്രേ കളറുള്ള ഇന്നോവ കാറിൽ പോകുന്നതും ദൃശ്യങ്ങളിൽ കാണാം.

Also Read: ഏത് ക്വട്ടേഷനും പിടിക്കും; എന്തും ചെയ്യാൻ പോന്ന കൊടും ക്രിമിനലുകൾ; മൂന്ന് യുവതികൾക്ക് കാപ്പ ചുമത്തി പൊലീസ്

രാഹുൽ സഞ്ചരിച്ച വാഹനത്തിന് പിന്നിൽ മറ്റൊരു വാഹനത്തിലാണ് ഫെനി സഞ്ചരിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ കാണാം. സംഭവ ദിവസം താൻ ഹോട്ടലിൽ വന്നിരുന്നതായും അവലോകന യോഗത്തിന് ശേഷം താൻ കോഴിക്കോട്ടേക്ക് പോയി എന്ന് രാഹുൽ മാങ്കൂട്ടത്തിൽ നേരത്തെ പ്രതികരിച്ചിരുന്നു.

ENGLISH SUMMARY:

The Election Commission has sought an urgent report regarding allegations that MP Shafi Parambil and MLA Rahul Mankootathil threatened government officials during a vehicle inspection in Nilambur.

spot_imgspot_img
spot_imgspot_img

Latest news

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച...

Other news

എട്ടാം ക്ളാസിലെ പിൻബെഞ്ചിൽ ഉപേക്ഷിച്ച സ്വപ്നം 27-ാം വയസിൽ നേടിയെടുത്തപ്പോൾ…

എട്ടാം ക്ളാസിലെ പിൻബെഞ്ചിൽ ഉപേക്ഷിച്ച സ്വപ്നം 27-ാം വയസിൽ നേടിയെടുത്തപ്പോൾ… കൊല്ലം: പിന്നിലാവുന്നതല്ല,...

5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന്...

വാഹനം മാറ്റിയിടൽ തർക്കം; നാലുപേർക്ക് വെട്ടേറ്റു,

വാഹനം മാറ്റിയിടൽ തർക്കം; നാലുപേർക്ക് വെട്ടേറ്റു, തൃശ്ശൂര്‍ ചേലക്കോട്ടുകരയില്‍ വാഹന തർക്കം...

ക്രൂരനായ ചെന്താമരയ്ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും

ക്രൂരനായ ചെന്താമരയ്ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും പാലക്കാട് നെന്മാറ പോത്തുണ്ടി ബോയൻകോളനിയിൽ ആറുവർഷം...

ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കവെ തെന്നിവീണു

ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കവെ തെന്നിവീണു തിരുവനന്തപുരം: നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കവെ തെന്നിവീണ...

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് ഇന്നേക്ക് നിർണായക തീരുമാനം

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് ഇന്നേക്ക് നിർണായക തീരുമാനം പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട എഞ്ചിനീയറെ...

Related Articles

Popular Categories

spot_imgspot_img