ഇ പി ജയരാജന്റെ ആത്മകഥ വിവാദം രാഷ്ട്രീയ ചർച്ചയാകുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗംതുടങ്ങി.
ഇടതു മുന്നണി കൺവീനർ സ്ഥാനത്ത് നിന്നും നീക്കിയതിനെ തുടർന്ന് സിപിഎം കമ്മറ്റികളിൽ നിന്ന് വിട്ടുനിന്നിരുന്ന ഇപി ജയരാജൻ ഒടുവിൽ എകെജി സെന്ററിലെത്തി. ആത്മകഥ വിവാദത്തിൽ ഇപി വിശദീകരണം നൽകുമെന്നാണ് പുറത്തുവരുന്ന വിവരം.
കട്ടൻചായയും പരിപ്പുവടയും എന്ന ആത്മകഥയിലെ വിവരങ്ങൾ പുറത്തു വന്നപ്പോൾ തന്നെ അതിനെ പാടെ നിഷേധിക്കുകയാണ് ഇപി ചെയ്തത്. ഇതേ നിലപാട് തന്നെയാകും പാർട്ടിക്ക് മുന്നിലും ഇപി നടത്തുക. പാർട്ടിയെ പ്രതിരോധത്തിലാകുന്ന നിരവധി വിമർശനങ്ങളാണ് ഇപിയുടേതായി പുറത്തു വന്ന ആത്മക്കഥയിൽ ഉണ്ടായിരുന്നത്.
പാർട്ടിക്കുള്ളിലും ഇപിക്കെതിരെ കടുത്ത വിമർശനമുണ്ട്. ഇത് മനസിലാക്കി തന്നെയാണ് എല്ലാ പ്രതിഷേധവും അവസാനിപ്പിച്ച് ഇപി സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കുന്നത്.
സിപിഎം നേതൃയോഗങ്ങൾക്കിടെയാണ് ഇപിയെ ഇടതു മുന്നണി കൺവീനർ സ്ഥാനത്ത് നിന്നും നീക്കിയത്. സെക്രട്ടറിയേറ്റ് യോഗത്തിൽ ഇക്കാര്യം തീരുമാനിച്ചതോടെ തുടർന്നുള്ള ദിവസങ്ങളിലെ സംസ്ഥാന സമിതി യോഗത്തിന് പോലും നിൽക്കാതെ എകെജി സെന്റിറിന്റെ പടി ഇറങ്ങിയതാണ് ഇപി. ഇപ്പോൾ മടങ്ങി വന്നത് താൻ ഉൾപ്പെട്ട് ഒരു വിവാദത്തിന് മറുപടി നൽകാനും
പാർട്ടി തന്നെ മനസിലാക്കിയില്ലെന്നതാണ് പ്രധാന ആരോപണം. ദേശാഭിമാനി ബോണ്ട് വിവാദം, ബിജെപി നേതാവുമായുള്ള കൂടിക്കാഴ്ച, കൺവീനർ സ്ഥാനത്ത് നിന്നും ഒഴിവാക്കിയതിലെ അനിഷ്ടം എന്നിവയെല്ലാം പുറത്തുവന്ന 178 പേജുള്ള ആത്മക്കഥയിൽ പരാമർശിച്ചിരുന്നു.
പുസ്തകത്തിന്റെ പേരിൽ പോലും സിപിഎമ്മിൽ എതിർപ്പുണ്ട്. തന്റേതല്ലെന്ന് പറഞ്ഞ് വിവാദം ഒഴിവാക്കാൻ ഇപി ശ്രമിച്ചെങ്കിലും അതിൽ ഇപ്പോഴും സംശയങ്ങൾ ബാക്കിയാണ്.