സാമ്പത്തിക ബാധ്യത വർധിക്കുമെന്ന് ചൂണ്ടികാട്ടി പിഎസ്‌സി അംഗങ്ങളുടെ ശമ്പളം കൂട്ടാനുള്ള ശുപാർശ തള്ളി മന്ത്രിസഭ. ശമ്പള വർധനവിനെ മന്ത്രിസഭായോഗത്തിൽ കെ.രാ ജൻ, പി.പ്രസാദ്, പി.രാജീവ്, മുഹമ്മദ് റിയാസ് എന്നിവർ സാമ്പത്തിക ബാധ്യത ചൂണ്ടികാട്ടി എതിർത്തിരുന്നു. ഇതോടെ മുഖ്യമന്ത്രി തന്നെ കാബിനറ്റ് ശുപാർശ പിൻവലിച്ചത്. The cabinet rejected the recommendation to increase the salary of PSC members
നിലവിൽ ചെയർമാന് 2,24,100 രൂപയും അംഗങ്ങൾക്ക് 2,19,090 രൂപയുമാണ് ശമ്പളം. ആനുകൂല്യങ്ങൾ ഉൾപ്പെടെ ചെയർമാന് ശമ്പളം 3.81 ലക്ഷം രൂപയും അംഗങ്ങളുടേത് 3.73 ലക്ഷവുമായി കൂട്ടാനായിരുന്നു ശുപാർശ നൽകിയത്.
ശമ്പളം കൂട്ടിയാൽ കുടിശിക കൊടുക്കാൻതന്നെ 35 കോടി രൂപ കണ്ടെത്തണമെന്നും കെ.രാ ജൻ, പി.പ്രസാദ്, പി.രാജീവ്, മുഹമ്മദ് റിയാസ് എന്നിവർ ചൂണ്ടികാണിച്ചത്. ജുഡീഷ്യൽ ഓഫിസർമാരുടെ ശമ്പള സ്കെയിലാണ് പിഎസ്സി അംഗങ്ങൾക്കുമുള്ളത്.
ജുഡീഷ്യൽ ഓഫിസർമാരുടെ ശമ്പളം കൂട്ടിയെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പിഎസ്‍സി ചെയർമാൻ ശമ്പള വർധനവ് ആവശ്യപ്പെട്ടത്.2016 ജനുവരി മുതൽ മുൻകാല പ്രാബല്യവും ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പിഎസ്‌സി കേരളത്തിന്റെതാണ്. ചെയര്‍മാന്‍ അടക്കം 21 അംഗങ്ങളാണ് പിഎസ്‌സിയിലുള്ളത്.