സ്കൂട്ടർ സെൻ്റർ സ്റ്റാൻ്റിൽ നിർത്തി കിക്കർ അടിച്ച് സ്റ്റാർട്ട് ആക്കാൻ ശ്രമിച്ച അധ്യാപകന് 500 രൂപ പിഴ. ഹെൽമെറ്റ് വയ്ക്കാത്തതിനാണ് പിഴയിട്ടത്. സ്കൂട്ടറിൻ്റെ ഇൻഷ്യൂർ അടിക്കാൻ പോയ സമയത്താണ് ഹൈൽമെറ്റ് ഇല്ലാത്തതിന് ഫൈൻ കുടുങ്ങിയ ചലാൻ ശ്രദ്ധയിൽപ്പെട്ടത്.
സംഭവം ഇങ്ങനെ:
താമരശ്ശേരി സ്വദേശിയായ സുബൈർ നിസാമി കഴിഞ്ഞ ഒന്നാം തിയതി പാനൂരിൽ പോയ ഇടക്ക് വെച്ച് സ്കൂട്ടർ ഓഫായി, എത്ര ശ്രമിച്ചിട്ടും സെൽഫ് സ്റ്റാർട്ട് ആക്കാൻ സാധിച്ചില്ല, തുടർന്ന് ഹെൽമെറ്റ് ഊരി താഴെ വെച്ച് സ്കൂട്ടർ സെൻ്റർ സ്റ്റാന്‍റിലാക്കി കിക്കർ അടിക്കാർ തുടങ്ങി,
ഈ സമയം അതുവഴി പോയ പാനൂർ പോലീസ് ഒരു ഫോട്ടോയെടുത്തു. പ്രതേകിച്ച് ഒന്നും അപ്പോൾ സംഭവിച്ചില്ലെങ്കിലും ഇന്ന് സ്കൂട്ടറിൻ്റെ ഇൻഷ്യൂർ അടിക്കാൻ പോയ സമയത്താണ് ഹൈൽമെറ്റ് ഇല്ലാത്തതിന് ഫൈൻ കുടുങ്ങിയ ചലാൻ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെയാണ് പണി പാളി എന്ന് മനസ്സിലായത്.