പാലിയേക്കര ടോള്‍ പിരിവ്; ദേശീയ അതോറിറ്റിയുടെ അപ്പീല്‍ സുപ്രിം കോടതി തള്ളി
ന്യൂഡൽഹി: പാലിയേക്കര ടോള്‍ പിരിവ് തടഞ്ഞതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ദേശീയ അതോറിറ്റിക്ക് തിരിച്ചടി. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതി നൽകിയ അപ്പീല്‍ സുപ്രിം കോടതി തള്ളി.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. പൗരന്മാരുടെ ദുരവസ്ഥയിലാണ് തങ്ങള്‍ക്ക് ആശങ്കയെന്ന് കോടതി ചൂണ്ടിക്കാട്ടി.
പാലിയേക്കര ടോള്‍ പ്ലാസയില്‍ നാലാഴ്ചത്തേയ്ക്ക് പിരിവ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെയാണ് ദേശീയപാത അതോറിറ്റിയും കരാര്‍ കമ്പനിയും സുപ്രീം കോടതി അപ്പീല്‍ നല്‍കിയത്.
റോഡിന്റെ അവസ്ഥ പരിതാപകരമെന്ന് സുപ്രിംകോടതി നേരത്തെയും വിമര്‍ശിച്ചിരുന്നു. കഴിഞ്ഞദിവസം 12 മണിക്കൂര്‍ ഗതാഗതക്കുരുക്കാണ് ഉണ്ടായതെന്നും ഒരു മണിക്കൂറെടുക്കേണ്ട ദൂരത്തിന് 11 മണിക്കൂറിലേറെയെടുക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് ചൂണ്ടിക്കാട്ടി. മോശം റോഡിന് എന്തിന് ടോള്‍ നല്‍കണം എന്ന് സുപ്രീംകോടതി ചോദിച്ചു.
എന്നാൽ മണ്‍സൂണ്‍ കാരണം അറ്റകുറ്റപ്പണി നടന്നില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. ടോള്‍ തുക എത്രയെന്നും കോടതി ചോദിച്ചു. 150 രൂപയാണ് ടോള്‍ എന്ന് ഹര്‍ജിക്കാരന്‍ വ്യക്തമാക്കി. ഇത്രയും പൈസ എന്തിനാണ് കൊടുക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചിരുന്നു.
Summary: The Supreme Court dismissed the appeal filed by the National Highway Authority against the Kerala High Court order that halted toll collection at Paliyekkara. The apex court stated it will not interfere with the interim order of the High Court.