web analytics

‘സനൂപ് ഡോക്ടറെ ആക്രമിക്കാനെത്തിയത് കൃത്യമായ ആസൂത്രണത്തോടെ, വെട്ടേറ്റപ്പോള്‍ ചിലര്‍ ആശുപത്രിക്ക് പുറത്ത് പൂത്തിരി കത്തിച്ച് ആഘോഷിച്ചു’; സൂപ്രണ്ട്

സനൂപ് ആസൂത്രണത്തോടെയാണ് ആശുപത്രിയിൽ എത്തിയതെന്ന് സൂപ്രണ്ട്

കോഴിക്കോട് ∙ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് നേരെയുണ്ടായ വെട്ടാക്രമണത്തിൽ പ്രതി സനൂപ് (40) കൃത്യമായ ആസൂത്രണത്തോടെയാണ് ആശുപത്രിയിൽ എത്തിയതെന്ന് ആശുപത്രി സൂപ്രണ്ട് ഗോപാലകൃഷ്ണൻ വ്യക്തമാക്കി.

സനൂപിന്റെ പിന്നിൽ മറ്റുള്ളവരും ഉണ്ടെന്ന സംശയമുണ്ടെന്നും സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടാകാമെന്നതിനു സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“കുട്ടിയുടെ മരണ സർട്ടിഫിക്കറ്റ് ലഭിക്കാത്തത് എന്തുകൊണ്ടാണ് എന്ന് വ്യക്തമല്ല. മുമ്പ് സനൂപ് വന്നപ്പോൾ വിഷയം പരിഹരിച്ചിരുന്നു. കുട്ടിക്ക് ചികിത്സ വൈകിയിട്ടില്ല,” എന്നും അദ്ദേഹം വ്യക്തമാക്കി.

“ഡോക്ടറിന് വെട്ടേറ്റപ്പോൾ ചിലർ ആശുപത്രിക്ക് പുറത്ത് പൂത്തിരി കത്തിച്ച് ആഘോഷിച്ചു. വിഷയം സമഗ്രമായി അന്വേഷിക്കണം.

തന്റെ റസ്റ്റോറന്റിലെ കിച്ചനിൽ സർപ്രൈസ് ഇൻസ്പെക്ഷൻ നടത്തി ഉടമ; സ്പോട്ടിൽ പിരിച്ചുവിട്ടത് മൂന്ന് ജീവനക്കാരെ..! കാരണം….

മുൻപ് സനൂപിന്റെ വിഷയത്തിൽ ഒരു സംഘടനാ നേതാവ് ഭീഷണിപ്പെടുത്തിയിരുന്നു. അതിനാൽ ഈ സംഭവത്തിന് പിന്നിൽ മറ്റാളുകളുമുണ്ടാകാമെന്ന് തോന്നുന്നു” അദ്ദേഹം വ്യക്തമാക്കി

സംഭവത്തിന്റെ പശ്ചാത്തലം:

അമീബിക് മസ്തിഷ്കജ്വരത്തെ തുടർന്ന് മരിച്ച ഒൻപതുകാരിയുടെ അച്ഛനായ സനൂപ്, “എന്റെ മോളെ കൊന്നവനല്ലേ!” എന്ന് ആക്രോശിച്ചുകൊണ്ട് അസി. സർജൻ ഡോ. പി.ടി. വിപിനെ (35) വെട്ടുകയായിരുന്നു. ഇയാൾ നീല ബാഗിൽ ഒളിപ്പിച്ചിരുന്ന വലിയ കൊടുവാളാണ് ഉപയോഗിച്ചത്.

വെട്ടേറ്റ ഡോ. വിപിനിനെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമികചികിത്സ നൽകി, പിന്നീട് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി.

ഡോക്ടറുടെ തലയോട്ടിയിൽ ആഴത്തിലുള്ള മുറിവ് ഉണ്ടായിരുന്നുവെങ്കിലും നില തൃപ്തികരമാണ് എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

സനൂപ് സൂപ്രണ്ടിന്റെ മുറിയിലേക്ക് വാതിൽ തള്ളി കയറിയാണ് ആക്രമണം നടത്തിയത്.

സംഭവസമയത്ത് ഡോ. വിപിനാണ് അകത്ത് ഉണ്ടായിരുന്നത്. സൂപ്രണ്ട് തന്നെയാണ് ഡോക്ടർ എന്ന് തെറ്റിദ്ധരിച്ചാണ് ഇയാൾ ആക്രമിച്ചത്.

ജീവനക്കാർ പെട്ടെന്ന് ഇടപെട്ട് സനൂപിനെ മുറിയിൽ പൂട്ടി. പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തപ്പോൾ “ഞാൻ ഇനിയും വരും” എന്ന് പറഞ്ഞുവെന്നതാണ് ജീവനക്കാരുടെ മൊഴി.

ഓഗസ്റ്റ് 14-നാണ് സനൂപിന്റെ മകൾ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുമ്പോഴേക്കും മരിച്ചത്.

ചികിത്സാ പിഴവാണ് മരണത്തിന് കാരണമെന്ന് അന്ന് സനൂപ് ആരോപിച്ചിരുന്നു.
പോലീസ് കേസ് രജിസ്റ്റർ ചെയ്ത് സമഗ്രാന്വേഷണം ആരംഭിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച...

Other news

വാഹനം മാറ്റിയിടൽ തർക്കം; നാലുപേർക്ക് വെട്ടേറ്റു,

വാഹനം മാറ്റിയിടൽ തർക്കം; നാലുപേർക്ക് വെട്ടേറ്റു, തൃശ്ശൂര്‍ ചേലക്കോട്ടുകരയില്‍ വാഹന തർക്കം...

ഇറക്കുമതി താരിഫ്: വിദേശ രാജ്യങ്ങൾക്കല്ല, അമേരിക്കൻ ഉപഭോക്താക്കൾക്ക് ഭാരം

ട്രംപ് നയങ്ങള്‍ക്ക് സാമ്പത്തിക തിരിച്ചടി, പ്രതീക്ഷിച്ചതിന് വിരുദ്ധ ഫലങ്ങള്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന...

Related Articles

Popular Categories

spot_imgspot_img