100 വര്‍ഷം പഴക്കമുള്ള ഫാം ഹൗസിലെ സുരക്ഷാ ക്യാമറയിൽ പതിഞ്ഞ വിചിത്രമായ ഒരു ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. മിഷിഗണില്‍ സ്വദേശിയായ ജോൺ കിപ്‌കെ ഉറങ്ങിക്കിടക്കുന്ന മകനരികിൽ നിൽക്കുന്ന വിചിത്രരൂപം സമൂഹ മാധ്യമത്തിൽ പങ്കുവച്ചതോടെയാണ് ആളുകൾ കൂട്ടമായി ഇതിനെപ്പറ്റി ചർച്ച ചെയ്യാൻ തുടങ്ങിയത്. ജോൺ കിപ്‌കെയുടെ ഇളയമകൻ തറയിൽ ഉറങ്ങുമ്പോൾ അവന്‍റെ മേൽ ഒരു പ്രേത രൂപം ചുറ്റിക്കറങ്ങുന്നതായിരുന്നു ക്യാമറയിൽ കാണുന്നത്. അടുത്തിടെ മാറ്റി വച്ച സിസിടിവി വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമല്ലായിരുന്നു. പകരം നിശ്ചിത ഇടവേളകളില്‍ സ്നാപ്പ്ഷോട്ടുകൾ മാത്രം എടുക്കുന്ന അഞ്ച് സിസിടിവികളില്‍ ഒന്നില്‍ ഇത്തരത്തില്‍ രൂപത്തെ കണ്ടെത്തിയത്.
ജോണിന്‍റെ അച്ഛന്‍ അതായത് കുട്ടിയുടെ മുത്തച്ഛന്‍ മരിച്ചിട്ട് ഒരു മാസം മാത്രമേ ആയിട്ടുള്ളുവെന്നും കുട്ടിയുടെ അടുത്തെത്തിയത് മരിച്ച് പോയ മുത്തച്ഛനാണെന്നുമാണ് സാമൂഹികമാധ്യമത്തിൽ ആളുകൾ പറയുന്നത്. ജോണ്‍ പങ്കുവച്ച ചിത്രത്തില്‍ തറയില്‍ ഉറങ്ങിക്കിടക്കുന്ന കുട്ടിയുടെ സമീപത്തായി മൂടല്‍ മഞ്ഞ് പോലെ എന്തോ അവ്യക്തമായി കാണുന്നുണ്ട്. തന്‍റെ പിതാവിന്‍റെ മരണശേഷം അസാധാരണമായ ഒന്നും വീട്ടില്‍ സംഭവിച്ചിട്ടില്ലെന്നും എന്നാല്‍, ഇളയ മകനുമായി ബന്ധപ്പെട്ടുത്തിയ ഈ ദൃശ്യങ്ങള്‍ തന്നെ അസ്വസ്ഥനാക്കുന്നുവെന്നും ജോൺ കിപ്‌കെ പറയുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്ക് യാതൊരു വിധത്തിലുമുള്ള ശാസ്ത്രീയ പിന്തുണ ഇല്ലാതെന്നതാണ് യാഥാര്‍ത്ഥ്യം.









