ഇനി ജീവിക്കാൻ ജയിലാണ് നല്ലത്…. ഒറ്റ പോസ്റ്റിൽ കിട്ടിയ പണിപോയി; സർക്കാരിൻ്റെ പ്രതികാര നടപടിയെന്ന് പരാതി
കൊല്ലം: “ഇനി ജീവിക്കാൻ ജയിലാണ് നല്ലത്, പുറത്തിറങ്ങുമ്പോൾ വൻ തുക ശമ്പളവുമായി വരാം” എന്ന വാട്സ്ആപ്പ് സ്റ്റാറ്റസ് പങ്കുവച്ചതിന് പിന്നാലെ, എസ്.ടി പ്രമോട്ടർ നിയമന പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയ ഉദ്യോഗാർത്ഥിയെ ഒഴിവാക്കി സർക്കാർ പ്രതികാര നടപടി സ്വീകരിച്ചതായി പരാതി.
പത്തനാപുരം പിറവന്തൂർ കുര്യോട്ടുമല ആദിവാസി പുനരധിവാസ നഗറിലാണ് സംഭവം.
എസ്.ടി പ്രമോട്ടർ തസ്തികയിലേക്കുള്ള നിയമനത്തിനായി തയ്യാറാക്കിയ പട്ടികയിൽ ഒന്നാം റാങ്ക് നേടിയ ആളെയാണ് നിയമനത്തിൽ നിന്ന് ഒഴിവാക്കിയതെന്നും, പകരം പഞ്ചായത്ത് പരിധിക്ക് പുറത്തുള്ള ഒരാളെ നിയമിച്ചതായുമാണ് ആരോപണം.
വാട്സ്ആപ്പ് സ്റ്റാറ്റസിനെ തുടർന്നാണ് തനിക്കെതിരേ നടപടി സ്വീകരിച്ചതെന്ന് ഒഴിവാക്കപ്പെട്ട ഉദ്യോഗാർത്ഥി ആരോപിച്ചു. വിഷയത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ വിശദീകരണം നൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
English Summary
A candidate who secured first rank in the ST Promoter selection list was allegedly removed from appointment after posting a critical WhatsApp status, and another person from outside the panchayat was appointed instead, triggering allegations of retaliatory action by the authorities.
st-promoter-first-rank-removed-after-whatsapp-status-kollam
ST promoter, Kollam news, Pathanapuram, Piravanthoor, tribal rehabilitation colony, government recruitment, WhatsApp status row, Kerala local news









