ആത്മീയ ചികിത്സയുടെ മറവിൽ കോടികളുടെ തട്ടിപ്പ്: 3 പേർ അറസ്റ്റിൽ
കുറ്റ്യാടി: ആത്മീയ ചികിത്സയും വ്യാജശാസ്ത്രവാദങ്ങളും ചൂണ്ടിക്കാട്ടി രണ്ടുകോടിയോളം രൂപ തട്ടിയെടുത്ത മൂന്ന് പേരെ തൊട്ടിൽപാലം പൊലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം കോട്ടക്കൽ കോഡൂർ ഒറ്റത്തറ പി.സി.എച്ച്. ശംസുദ്ദീൻ (43), പുലാമന്തോൾ വളപുരം മന്നേങ്കൽ കണ്ണന്തൊടി എം.കെ. മുഹമ്മദ് ബഷീർ (39), വളയം പടിഞ്ഞാറെ റഫീഖ് (49) എന്നിവരാണ് പിടിയിലായത്.
തളീക്കര മണിയലംകണ്ടി മുഹമ്മദ് ആദിൽ നൽകിയ പരാതിയിലാണ് നടപടി.
ആദിൽ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ബന്ധുവിന്റെ ചികിത്സയ്ക്കായി പ്രതികളെ സമീപിച്ച ആദിലിനെ, ശംസുദ്ദീൻ ‘ഉസ്താദും ശൈഖുമാണെന്ന്’ പരിചയപ്പെടുത്തി, മാരകരോഗങ്ങൾ പോലും സുഖപ്പെടുത്തിയിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചത്രെ.
ഈ വ്യാജ ആത്മീയ ചികിത്സയുടെ പേരിൽ ഏകദേശം രണ്ടുകോടിയോളം രൂപ കൈക്കലാക്കിയെന്നും പരാതിയിൽ പറയുന്നു.
ഇതിൽ 26 ലക്ഷം രൂപ മാത്രമാണ് തിരിച്ചുകിട്ടിയതെന്നും ആദിൽ പറയുന്നു. പ്രതികൾ തനിക്കെതിരെ ഭീഷണിപ്പെടുത്തലും നടത്തിയതായി ആരോപണം.
പ്രതികൾ നേരത്തെ കോഴിക്കോട് സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയതിനാൽ ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ആദിൽ അറിയിച്ചു.
English Summary
Three persons who allegedly cheated a man of nearly ₹2 crore under the guise of spiritual and supernatural healing have been arrested in Kutyadi. The accused convinced the complainant that they were spiritual healers capable of curing fatal diseases. Only ₹26 lakh of the total amount was returned. The accused had already secured anticipatory bail from the Sessions Court, and the complainant plans to challenge it in the High Court.
Spiritual-healing-fraud-arrest-Kutyadi
fraud, spiritual-healing, cheating, Kerala, Kutyadi, arrest, Malappuram, police









