അയർലണ്ടിൽ അമ്മായിയമ്മയുടെ ബാത്റൂം ദൃശ്യങ്ങൾ പകർത്തിയ മരുമകനു കനത്ത ശിക്ഷ വിധിച്ച് കോടതി. ആന്റണി ഡുന്നി എന്ഹാ യുവാവിനെയാണ് ഭാര്യാമാതാവിന്റെ ബാത്ത് റൂം സീനുകള്‍ ചിത്രീകരിച്ചതിന് മൂന്നു വര്‍ഷത്തെ ജയിലും 50,000 യൂറോ നഷ്ടപരിഹാരവും കോടതി വിധിച്ചത്.
ജോലിസ്ഥലത്തെ സഹപ്രവര്‍ത്തകയുടെ നഗ്‌ന ചിത്രങ്ങൾ പകർത്തിയതിന് ഇയാൾക്കെതിരെ നടത്തിയ അന്വേഷണത്തിലാണ് അമ്മായിയമ്മയുടെ കുളി സീനുകളും പുറത്തായത്. മാസങ്ങളായുള്ള ഈ റെക്കോര്‍ഡിംഗുകളെക്കുറിച്ച് ഒന്നും അറിഞ്ഞിരുന്നില്ല.താന്‍ കുളിക്കുന്ന ചിത്രങ്ങള്‍ ഗാര്‍ഡ കാണിച്ചപ്പോള്‍ ഞെട്ടിപ്പോയെന്ന് ഡാലി കോടതിയില്‍ പറഞ്ഞു.
2020ലാണ് ഈ സംഭവം നടന്നത്. ഇയാളുടെ ഭാര്യാമാതാവാണ് ലിയാന്‍ ഡാലി(34). ആന്റണി ഇവരുമായി ബന്ധത്തിലായിരുന്നു. ഡാലിയുടെ ഡബ്ലിന്‍ ക്ലോണ്ടാല്‍ക്കിലെ വീട്ടിലായിരുന്നു ഇവരുടെ താമസം. ഇതിനിടെയാണ് ഇയാൾ ദൃശ്യങ്ങൾ പകർത്തിയത്.
ഡബ്ലിന്‍ സര്‍ക്യൂട്ട് സിവില്‍ കോടതി ജഡ്ജി ജെയിംസ് ഒ ഡോണോയാണ് ഇയാളെ ശിക്ഷിച്ചത്.ശാരീരികമായി പരിക്കൊന്നും സംഭവിച്ചിട്ടില്ലെങ്കിലും ഡാലിക്കുണ്ടായ മാനസിക ആഘാതമാണ് കോടതി വിലയിരുത്തിയതെന്ന് ജഡ്ജി പറഞ്ഞു.
താന്‍ വിശ്വസിച്ച ഒരാള്‍ തന്റെ സ്വകാര്യതയും ജീവിതവും തകര്‍ത്തെന്ന് ലിയാന്‍ ഡാലി പറഞ്ഞു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇയാള്‍ നിരവധി ശ്രമങ്ങള്‍ നടത്തിയിരുന്നു. നഷ്ടപരിഹാരവും വാഗ്ദാനം ചെയ്തു. എന്നാല്‍ അതെല്ലാം ഡാലി നിരസിച്ചെന്ന് ആന്റണിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.