സഹകരണ ബാങ്കുകളിൽ ഇനി വെള്ളിയാഭരണങ്ങളും പണയം വയ്ക്കാം
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ ഇനി മുതൽ വെള്ളിയാഭരണങ്ങളും നാണയങ്ങളും പണയം വച്ച് വായ്പ ലഭ്യമാക്കാം. ഏപ്രിൽ ഒന്നുമുതൽ ഇത് പ്രാബല്യത്തിൽ വന്നു. റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചതോടെയാണ് പുതിയ തീരുമാനം നടപ്പിലായത്.
ഇതുവരെ ബാങ്കുകളിൽ സ്വർണം മാത്രം പണയം വയ്ക്കാനായിരുന്നു അനുമതി ഉണ്ടായിരുന്നത്. സ്വകാര്യ പലിശക്കാരുടെ ചൂഷണം കുറയ്ക്കുന്നതിനായാണ് പണയ വ്യവസ്ഥകളിൽ റിസർവ് ബാങ്ക് മാറ്റം വരുത്തിയത്.
വെള്ളിയുരുപ്പടികളുടെ പരിശുദ്ധി അനുസരിച്ച് മൂല്യത്തിന്റെ പരമാവധി 85 ശതമാനം വരെ വായ്പ ലഭിക്കും. ഇതിന് ആഭരണങ്ങളുടെ തൂക്കവും ശുദ്ധിയും ബാങ്കുകൾ പരിശോധിക്കും.
വില നിർണയത്തിനായി 30 ദിവസത്തെ ശരാശരി വിലയിലെ കുറഞ്ഞ നിരക്കോ അല്ലെങ്കിൽ ഇന്ത്യ ബുള്ള്യൻ ആൻഡ് അസോസിയേഷൻ अथവ സെബി നിയന്ത്രിത കമോഡിറ്റി എക്‌സ്‌ചേഞ്ച് പ്രസിദ്ധീകരിക്കുന്ന മുൻദിവസത്തെ ക്ലോസിംഗ് വിലയോ അടിസ്ഥാനമാക്കണം.
ഇതോടൊപ്പം, കേരള ബാങ്കും ഏപ്രിൽ ഒന്നുമുതൽ വെള്ളിയെ ഉൽപ്പന്നമായി അവതരിപ്പിക്കും. സംസ്ഥാനത്ത് വെള്ളിയാഭരണങ്ങൾ വാങ്ങി സൂക്ഷിക്കുന്നവരുടെ എണ്ണം കുറവായതിനാൽ ഇതിന് എത്രത്തോളം ആവശ്യകത ഉണ്ടാകുമെന്നതിൽ ആശങ്കയുണ്ടെന്ന് കേരള ബാങ്ക് സി.ഇ.ഒ ജി. ചാക്കോ അറിയിച്ചു.
English Summary
From April 1, cooperative banks in Kerala can accept silver ornaments and coins as collateral for loans, following RBI approval.









