ഇസ്രയേലിലെ ടെൽ അവീവിനു സമീപം ജാഫയിലുണ്ടായ വെടിവയ്പ്പിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. നാലു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. Shooting near Tel Aviv, several injured
ജാഫയിലെ ജറുസലം സ്ട്രീറ്റിൽ റെയിൽവേ സ്റ്റേഷന് സമീപമാണ് വെടിവയ്പുണ്ടായത്. രണ്ടു തോക്കുധാരികളാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ഭീകരാക്രമാണെന്നാണ് സൂചന.
ഇറാൻ ആക്രമണത്തിന് ഒരുങ്ങുന്നെന്ന യുഎസ് മുന്നറിയിപ്പ് വളരെ ഗൗരവത്തോടെയാണ് ഇസ്രയേൽ വീക്ഷിക്കുന്നതെന്ന് ഇസ്രയേൽ പ്രതിരോധ സേനാ വക്താവ് പറഞ്ഞു. ഇസ്രയേലിലെ ടെൽ അവീവിൽ വ്യോമാക്രമണ സൈറണുകൾ മുഴങ്ങിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നു.
ഇതിനിടെ, ഇസ്രയേലിന് എതിരെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ഇറാൻ ഒരുങ്ങുന്നെന്ന മുന്നറിയിപ്പുമായി യുഎസ് രംഗത്തെത്തി . സായുധ സംഘടനയായ ഹിസ്‍ബുല്ലയെ ലക്ഷ്യമിട്ട് ലബനനിൽ കരയാക്രമണം തുടങ്ങിയെന്ന ഇസ്രയേൽ പ്രതികരണത്തിനു പിന്നാലെയാണ് മുന്നറിയിപ്പ്
. ‘‘ഇസ്രയേലിനെതിരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്താൻ ഇറാൻ തയാറെടുക്കുന്നതായി സൂചന ലഭിച്ചു. ഇസ്രയേലിന്റെ പ്രതിരോധ തയാറെടുപ്പുകളെ ഞങ്ങൾ പിന്തുണയ്ക്കും. ഇസ്രയേലിനെതിരെ ആക്രമണം നടത്തിയാൽ ഇറാൻ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും’’– മുതിർന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു.
40 ലക്ഷം ആളുകളാണ് ടെൽ അവീവിലുള്ളത്. സ്വയരക്ഷയ്ക്കായി ബോംബ് ഷെൽട്ടറുകളിൽ അഭയം തേടാൻ പൗരന്മാർക്ക് ഇസ്രയേൽ നിർദേശം നൽകിയതായും റിപ്പോർട്ടുണ്ട്.