യുഎസ് ൽ ദേവാലയത്തിന് മുന്നിൽ വെടിവെയ്പ്പ്
ഞായറാഴ്ച മിഷിഗണിലെദേവാലയത്തിന് മുന്നിൽ അക്രമി വെടിയുതിർത്തതിനെ തുടർന്ന് മണിക്കൂറുകൾ നീണ്ട അരക്ഷിതാവസ്ഥയുണ്ടായി.
കൈത്തോക്കും മെഷീൻ ഗണ്ണുമായി എത്തിയ അക്രമി വെടിയുതിർക്കുകയും തുടർന്ന് സുരക്ഷാ ജീവനക്കാരുടെ തിരിച്ചടിയിൽ കൊല്ലപ്പെടുകയുമായിരുന്നു.
ഏറ്റുമുട്ടലിൽ വെയ്‌നിലെ ക്രോസ്‌പോയിന്റ് കമ്മ്യൂണിറ്റി പള്ളിയിലെ ഒരു സുരക്ഷാ ജീവനക്കാരന്റെ കാലിൽ രണ്ടുതവണ വെടിയേറ്റു. സുരക്ഷാ ജീവനക്കാരനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
അപകടകരമായും അശ്രദ്ധമായും വാഹനം ഓടിച്ചെത്തുമ്പോഴാണ് സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയിൽ ആയുധധാരി പെടുന്നത്. പിന്നീട് ശ്രദ്ധിച്ചപ്പോൾ ഇയാൾ വാഹനത്തിൽ നിന്നും ഇറങ്ങി അകലെ നിന്നും വെടിയുതിർക്കുകയായിരുന്നു.
അക്രമി രണ്ട് തോക്കുകളും കൈവശം വച്ചിരുന്നു, പക്ഷേ പെട്ടെന്ന് തന്നെ അയാൾക്ക് നേരെ സുരക്ഷാ ജീവനക്കാർ വെടിയുതിർത്തു, ഇതിനിടെ പള്ളിയിലുണ്ടായ ജീവനക്കാരനും വെടിയേറ്റു.
ഇടയ്ക്ക് ഒരു ഇടവക അംഗം തന്റെ വാഹനം ഉപയോഗിച്ച് തോക്കുധാരിയെ ഇടിച്ചിട്ടത് അക്രമിയെ കീഴടക്കാൻ ഏറെ ഗുണം ചെയ്തു. ഇടിച്ചിട്ട വാഹനത്തിലേക്ക് അക്രമി തുടർച്ചയായി വെടിയുതിർത്തിരുന്നു.
എന്നാൽ ഡ്രൈവർക്ക് പരിക്കേറ്റില്ല. ഇടിയേറ്റ് വീണ തോക്കുധാരിയെ സുരക്ഷാ ഉദ്യോഗസ്ഥർ തുടരെ വെടിവെയ്ക്കുകയായിരുന്നു. പ്രതി മാനസികാരോഗിയാണെന്ന് അധികൃതർ അറിയിച്ചു.
‘നിരവധി ജീവൻ രക്ഷിക്കുകയും വലിയ തോതിലുള്ള കൂട്ട വെടിവയ്പ്പ് തടയുകയും ചെയ്ത പള്ളിയിലെ ജീവനക്കാരുടെ വീരോചിതമായ പ്രവർത്തനങ്ങൾക്ക് ഞങ്ങൾ നന്ദിയുള്ളവരാണെന്ന് പോലീസ് ഉദ്യോഗസ്ഥർ പ്രതികരിച്ചു.
31 കാരനാണ് ആക്രമണം നടത്തിയത് എന്നാൽ ഇയാളുടെ പേരു വിവരങ്ങൾ പുറത്തു വിടാൻ ഉദ്യോഗസ്ഥർ തയാറായില്ല. വെയ്നിൽ നിന്ന് ഏകദേശം 5 മൈൽ തെക്ക് മാറിയുള്ള റോമുലസ് എന്ന നഗരത്തിൽ നിന്നുള്ളയാളാണ് പ്രതി.
Summary: An attacker opened fire outside a church in Michigan on Sunday, leading to several hours of insecurity and chaos in the area.