പാലൊളി കമ്മിറ്റി റിപ്പോർട്ട് 28 ദിവസത്തിനുള്ളിൽ നടപ്പാക്കിയവർ, ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് 33 മാസമായി പൂഴ്ത്തിവച്ചിരിക്കുന്നു; ഇരട്ടത്താപ്പെന്ന് ഷോൺ ജോർജ്
തിരുവനന്തപുരം: ലീഗ് നേതാവായ കെ.എം. ഷാജി മുസ്ലിം സമൂഹത്തിന്റെ വിഷയങ്ങൾ ഉന്നയിച്ചാൽ അത് മതേതരത്വമായി വിലയിരുത്തപ്പെടുകയും, വെള്ളാപ്പള്ളി നടേശൻ സ്വന്തം സമുദായത്തിന്റെ കാര്യങ്ങൾ പറഞ്ഞാൽ അത് വർഗീയതയാകുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് ഷോൺ ജോർജ് ആരോപിച്ചു.
പാലൊളി കമ്മിറ്റിയുടെ റിപ്പോർട്ട് 28 ദിവസത്തിനുള്ളിൽ നടപ്പാക്കിയ സർക്കാർ, ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് 33 മാസമായി പൂഴ്ത്തിവച്ചിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
ഈ വിഷയത്തിൽ കോൺഗ്രസിനും യാതൊരു ആത്മാർത്ഥതയുമില്ലെന്ന് ഷോൺ ജോർജ് പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ടിലെ 222 ശുപാർശകൾ നടപ്പാക്കിയെന്ന അവകാശവാദം ഉന്നയിക്കുന്നുണ്ടെന്നും, എന്നാൽ അതിലൂടെ ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് എന്ത് പ്രയോജനമാണ് ഉണ്ടായതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് പൂർണമായും പുറത്തുവിടണമെന്നും, റിപ്പോർട്ടിലെ ശുപാർശകൾ യഥാർത്ഥത്തിൽ എത്രത്തോളം നടപ്പാക്കിയെന്ന് ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.
English Summary:
shaun George has accused the Kerala government of double standards, alleging that while the Paloli Committee report was implemented swiftly, the J.B. Koshy Commission report has been withheld for nearly three years. He demanded the full publication of the report, questioning its benefits for Christian minority communities.
shaun george-jb-koshy-commission-report-controversy
shaun George, JB Koshy Commission, Kerala Politics, Minority Issues, Congress, State Government









