കോഴിക്കോട്: താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് എസ്എസ്എൽസി പരീക്ഷയെഴുതാന്‍ പൊലീസ് സുരക്ഷയൊരുക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് പോലീസിന്റെ സുരക്ഷ ഒരുക്കുന്നത്. നാളെയാണ് എസ്എസ്എൽസി പരീക്ഷ ആരംഭിക്കുന്നത്.
നിലവില്‍ പ്രതികള്‍ വെള്ളിമാടുകുന്നിലെ ഒബ്‌സര്‍വേഷന്‍ ഹോമിലാണ് പ്രതികൾ ഉള്ളത്. ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെ പ്രതികളായ അഞ്ച് വിദ്യാര്‍ഥികളെയും ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.
വിദ്യാർത്ഥിയുടെ മരണത്തിൽ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ഷഹബാസിന്റെ തലയോട്ടി പൊട്ടിയ നിലയിലാണ്. വലത് ചെവിയുടെ മുകള്‍ഭാഗത്തായാണ് പൊട്ടല്‍.