ശബരിമല സ്വർണക്കവർച്ച കേസ്: അവസാന പ്രതി കെ.പി. ശങ്കരദാസിന് ജാമ്യം
തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ ജയിലിലുണ്ടായിരുന്ന അവസാന പ്രതിയായ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ്ക്ക് ജാമ്യം ലഭിച്ചു.
കൊല്ലം വിജിലൻസ് കോടതിയാണ് കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ്പ കേസിലും ശങ്കരദാസിന് ജാമ്യം അനുവദിച്ചത്.
പ്രത്യേക അന്വേഷണ സംഘം (SIT) കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് ശങ്കരദാസ് ജാമ്യാപേക്ഷ നൽകിയത്. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും സ്വാഭാവിക ജാമ്യം ലഭിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും കോടതിയെ സമീപിച്ചത്.
കേസിൽ ജയിലിലുണ്ടായിരുന്ന പ്രതികളിൽ അവസാനമായി പുറത്തിറങ്ങുന്ന വ്യക്തിയാണ് ശങ്കരദാസ്. കേസിലെ മറ്റ് 12 പ്രതികൾ ഇതിനോടകം തന്നെ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു.
പ്രധാന പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, എ. പത്മകുമാർ, തന്ത്രി കണ്ഠര് രാജീവർ എന്നിവർക്ക് നേരത്തെ തന്നെ ജാമ്യം ലഭിച്ചിരുന്നു.
ജനുവരി 14-നാണ് ശങ്കരദാസിനെ അറസ്റ്റ് ചെയ്തത്. ശബരിമല സ്വർണക്കവർച്ച കേസിലെ പതിനൊന്നാം പ്രതിയാണ് ഇദ്ദേഹം.
English Summary
K.P. Sankaradas, a former Devaswom Board member and the last accused in the Sabarimala gold theft case, has been granted bail by the Kollam Vigilance Court. Bail was allowed in two related cases after the SIT failed to file a charge sheet within the stipulated period.
sabarimala-gold-theft-case-kp-sankaradas-bail
Sabarimala Case, KP Sankaradas, Gold Theft Case, Kerala News, Vigilance Court, Legal News, Devaswom Board, Crime News, Kerala Politics, India News









