കുത്തിവയ്പ് എടുക്കുന്നതിനു ഒരു മിനിറ്റ് മുൻപ് വരെ അമ്മയോടു സംസാരിച്ചതാണ്…ആളില്ലാത്ത സമയത്ത് ഏത് കുത്തിവയ്പ്പാണ് എടുത്തതെന്ന് ഞങ്ങൾക്ക് എങ്ങനെ അറിയാം…ആശുപത്രിക്കെതിരെ ​ഗുരുതര ആരോപണവുമായി ബന്ധുക്കൾ

തിരുവനന്തപുരം:  കൃഷ്ണ തങ്കപ്പൻ മരിച്ച സംഭവത്തിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിക്കെതിരെ ​ഗുരുതര ആരോപണവുമായി ബന്ധുക്കൾ. Relatives have made serious allegations against the hospital

യുവതിക്ക് കുത്തിവച്ചത് മരുന്നല്ലെന്ന് ഡോക്ടർ തന്നെ പറഞ്ഞിരുന്നെന്നും യുവതിയുടെ ഭർത്താവ് ശരത് പറയുന്നു. 

കിഡ്നി സ്റ്റോൺ ചികിത്സയ്ക്കായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിയ യുവതിയുടെ ആരോ​ഗ്യനില വഷളായതോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. 

ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കൃഷ്ണ ഇന്നു രാവിലെയാണ് മരിച്ചത്.

യുവതിക്ക് അലർജി ഉൾപ്പെടെയുളള പ്രശ്നങ്ങളുണ്ടായിരുന്നെന്നും അതിനുള്ള പരിശോധന നടത്താതെയെടുത്ത കുത്തിവെയ്പാണ് പ്രശ്നമായതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ‘

‘ഇപ്പോ അരമണിക്കൂറേ ആയുള്ളൂ മരിച്ചെന്നു പറഞ്ഞിട്ട്. യൂറിൻ ഇൻഫെക്‌ഷനെന്നു പറഞ്ഞാണ് പെങ്ങള് ആശുപത്രിയിലേക്കു പോയത്. കുത്തിവയ്പ് എടുക്കുന്നതിനു ഒരു മിനിറ്റ് മുൻപ് വരെ അമ്മയോടു സംസാരിച്ചതാണ്. 

അതുവരെ ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. അവര് തന്ന സാംപിൾ താഴെ പരിശോധനയ്ക്കു കൊടുത്തിട്ടു തിരികെ വരുമ്പോൾ ആളെ ശ്വാസം കിട്ടാതെ, ബോധമില്ല എന്ന അവസ്ഥയിലാണ് കാണുന്നത്. 

രണ്ടു–മൂന്നു ഡോക്ടർമാർ വന്നു സിപിആർ കൊടുക്കുന്നു, ചെറിയ ജീവനുണ്ടെന്നു പറയുന്നു… അങ്ങനെയൊക്കെ. എന്തു മരുന്നാണ് കുത്തിവയ്പ് എടുത്തതെന്ന് ചോദിച്ചിട്ടുപോലും അവർ പറഞ്ഞില്ല’’ – സഹോദരൻ മാധ്യമങ്ങളോടു പ്രതികരിച്ചു.

മരുന്നല്ല, കുത്തിവയ്പ്പാണ് എടുത്തതെന്ന് ഡോക്ടർ പറയുന്നതിന്റെ വോയിസ് ക്ലിപ് കൈവശമുണ്ടെന്ന് ഭർത്താവായ ശരത് അറിയിച്ചു. ‘‘ഏതു കുത്തിവയ്പ്പാണ് കൊടുത്തതെന്ന് ഞങ്ങൾക്ക് അറിയില്ല. 

ഗ്യാസിന്റെ കുത്തിവയ്‌പ്പന്നൊക്കെ പറയുന്നു. ആളില്ലാത്ത സമയത്ത് ഏത് കുത്തിവയ്പ്പാണ് എടുത്തതെന്ന് ഞങ്ങൾക്ക് എങ്ങനെ അറിയാം. ഈ സംഭവം കണ്ടൊരാൾ 16ാം വാർഡിലോ 17ാം വാർഡിലോ ഉണ്ട്. കണ്ട സംഭവങ്ങൾ അയാളും സഹോദരിയും വന്നു പറയാമെന്നാണ് പറഞ്ഞത്’’ – അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ബന്ധുക്കളുടെ ആരോപണം ഇന്നലെ തന്നെ ഡോക്ടർമാരുടെ സംഘടനയും , ആശുപത്രിയും നിഷേധിച്ചിരുന്നു. പാൻറാപ്രസോൾ എന്ന മരുന്നു മാത്രമാണ് കൃഷ്ണയ്ക്കു നൽകിയതെന്നുമാണ് വിശദീകരണം.

spot_imgspot_img
spot_imgspot_img

Latest news

പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞ് പോപ്പ്; ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

വത്തിക്കാൻ സിറ്റി: കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ...

പാക് പടയെ പിടിച്ചുക്കെട്ടി കോഹ്‌ലി ഷോ; തകർപ്പൻ ജയത്തോടെ സെമി ഉറപ്പിച്ച് ഇന്ത്യ

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം....

വീണ്ടും ജീവനെടുത്ത് കാട്ടാന; കണ്ണൂരിൽ ദമ്പതികളെ ചവിട്ടിക്കൊന്നു

കണ്ണൂര്‍: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കണ്ണൂർ ആറളം...

മഴ വരുന്നൂ, മഴ; സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ മഴയ്ക്ക് സാധ്യത, കാറ്റും വീശിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യത. മൂന്ന് ജില്ലകളിലാണ്...

വയനാട്ടിൽ ദുരന്തബാധിതരുടെ പ്രതിഷേധത്തിൽ സംഘർഷം; പോലീസും സമരക്കാരും ഏറ്റുമുട്ടി

വയനാട്: മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ചു നടന്ന സമരത്തിൽ...

Other news

ചാനൽ ചർച്ചയിൽ മത വിദ്വേഷ പരാമർശം; പി സി ജോർജ് ഇന്ന് ഹാജരാകും

തിരുവനന്തപുരം : ചാനൽ ചർച്ചയിലെ മത വിദ്വേഷ പരാമർശ കേസിൽ പി...

കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു വയസ്സുകാരനു ദാരുണാന്ത്യം

പാലക്കാട് ∙ പാലക്കാട് കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു വയസ്സുകാരനു...

ട്രാഫിക് നിയമലംഘനം നടത്തേണ്ടി വരുന്ന പൊലീസുകാർ പിഴ ഒടുക്കേണ്ടെന്ന് ഡി.ജി.പി! ഇളവ് ചിലതരം ഡ്യൂട്ടികൾക്ക് മാത്രം

തിരുവനന്തപുരം: ചിലതരം ഡ്യൂട്ടിക്കിടെ ട്രാഫിക് നിയമലംഘനം നടത്തേണ്ടി വരുന്ന പൊലീസുകാർ പിഴ...

കോഴിക്കോട് ഹോട്ടലിനു നേരെ കല്ലേറ്; ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവതിക്കും കുഞ്ഞിനും പരിക്കേറ്റു

കോഴിക്കോട്: ഹോട്ടലിനു നേരെയുണ്ടായ കല്ലേറിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന യുവതിക്കും കുഞ്ഞിനും...

ഈ ജില്ലകളിൽ കാട്ടാനക്കലി അടങ്ങുന്നില്ല; ആറ് വർഷങ്ങൾക്കിടെ നഷ്ടപ്പെട്ടത് 110 ജീവനുകൾ; ഈ വർഷം ഇതുവരെ കൊല്ലപ്പെട്ടത് 10 പേർ

മലപ്പുറം: കാട്ടാനകളുടെ ആക്രമണത്തിൽ സംസ്ഥാനത്ത് ആറ് വർഷത്തിനിടെ പൊലിഞ്ഞത്110 ജീവനുകൾ. പരിക്കേറ്റത്...

Related Articles

Popular Categories

spot_imgspot_img