ഐ പി എല്ലിൽ ക്യാപ്റ്റന്‍ സാം കറന്റെ മികവില്‍ രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തി പഞ്ചാബ് കിങ്‌സ്.
ഒരു ഘട്ടത്തില്‍ നാലിന് 48 റണ്‍സെന്ന നിലയില്‍ തകര്‍ന്ന പഞ്ചാബിനെ രക്ഷിച്ചത് 41 പന്തില്‍ നിന്ന് മൂന്ന് സിക്‌സും അഞ്ച് ഫോറുമടക്കം 63 റണ്‍സോടെ പുറത്താകാതെ നിന്ന സാം കറന്റെ ഇന്നിങ്‌സാണ്. രാജസ്ഥാന്‍ ഉയര്‍ത്തിയ 145 റണ്‍സ് പിന്തുടര്‍ന്ന പഞ്ചാബ് 18.5 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ വിജയക്കൊടി പാറിച്ചു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്ജ തൊട്ടതെല്ലാം പിഴച്ചു. വെറും നാല് റൺസ് മാത്രമെടുത്ത് ജയിസ്വാളും 23 പന്തിൽ 18 റൺസ് നേടി ബട്ട്ലറിന് പകരമെത്തിയ കാഡ്മോറും ആദ്യമേതന്നെ കൂടാരം കയറി. സഞ്ജു സാംസൺ 15 പന്തിൽ 18 റൺസ് സ്വന്തമാക്കി പുറത്തായതോടെരാജസ്ഥാൻ കൂടുതൽ പ്രതിരോധത്തിലായി തുടർന്ന് പരാഗും അശ്വിനും ചേർന്നാണ് രാജസ്ഥാന് മുന്നോട്ടു നയിച്ചത് അശ്വിൻ 19 പന്തിൽ 28 റൺസ് നേടി പുറത്തായി. ഒരറ്റത്ത് തുടരെത്തുടരെ വിക്കറ്റുകൾ നഷ്ടമാകുമ്പോഴും ഒറ്റയ്ക്ക് പൊരുതിയ റിയാൻ പരാഗ് രാജസ്ഥാൻ സ്കോർ 144 വരെ എത്തിച്ചു.
145 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ പഞ്ചാബിന് ആദ്യ പ്രഹരമേൽപ്പിച്ച് ഇന്നിങ്‌സിന്റെ നാലാം പന്തില്‍ തന്നെ പ്രഭ്‌സിമ്രാന്‍ സിങ്ങിനെ (6) ബോള്‍ട്ട് പുറത്താക്കി. ജോണി ബെയര്‍സ്‌റ്റോ കൂടി പുറത്തായതോടെ എട്ട് ഓവറില്‍ നാലിന് 48 എന്ന നിലയിലേക്ക് പഞ്ചാബ് കൂപ്പുകുത്തി. എന്നാൽ പിനീട് സാം കരൻ എന്ന യോദ്ധാവിന്റെ പോരാട്ടമായിരുന്നു. അഞ്ചാം ഓവറില്‍ ഒന്നിച്ച സാം കറന്‍ – ജിതേഷ് ശര്‍മ കൂട്ടുകെട്ട് മല്സരം പഞ്ചാബിന് അനുകൂലമാക്കി.