ഖത്തറിൽ ബീച്ചിൽ മീൻ പിടിക്കാൻ ഇറങ്ങിയ മലയാളി യുവാക്കൾ കടലിൽ മുങ്ങിമരിച്ചു
ഖത്തർ: ഖത്തറിലെ ഇൻലാൻഡ് സീ ബീച്ചിൽ മീൻ പിടിക്കാൻ ഇറങ്ങിയ മലയാളി യുവാക്കൾ കടലിൽ മുങ്ങിമരിച്ചു. പത്തനംതിട്ട അടൂർ സ്വദേശി ജിത്തു അനിൽ മാത്യു (32), കൊല്ലം കരുനാഗപ്പള്ളി സ്വദേശി കനേഷ് (34) എന്നിവരാണ് ദാരുണമായി മരിച്ചത്.
സുഹൃത്തുക്കളോടൊപ്പം ഇൻലാൻഡ് സീ ബീച്ചിൽ മത്സ്യബന്ധനത്തിനിറങ്ങിയപ്പോഴായിരുന്നു അപകടം. അപ്രതീക്ഷിതമായി കടലിലെ ജലനിരപ്പ് ഉയർന്നതോടെ ഇരുവരും ശക്തമായ തിരയിൽപ്പെടുകയും മുങ്ങിമരിക്കുകയുമായിരുന്നു.
രക്ഷാപ്രവർത്തനങ്ങൾ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കരുനാഗപ്പള്ളി തൊടിയൂർ നോർത്ത് പാണ്ടിത്തറയിൽ കാർത്തികേയന്റെയും ബേബിയുടെയും മകനാണ് കനേഷ്. ഭാര്യ: അശ്വതി. അടൂർ ചൂരക്കോട് കീഴതിൽ പുത്തൻവീട്ടിൽ അനിൽമോൻ മാത്യുവിന്റെയും ജോയമ്മയുടെയും മകനാണ് ജിത്തു അനിൽ മാത്യു. ഭാര്യ: നികിത പി. ജോസഫ്.
ഐസിബിഎഫിന്റെ (ICBF) നേതൃത്വത്തിൽ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
English Summary
Two Malayali youths drowned while fishing at the Inland Sea beach in Qatar. The deceased have been identified as Jithu Anil Mathew from Pathanamthitta and Kanesh from Kollam district. The incident occurred after a sudden rise in water levels while they were fishing with friends. The bodies are currently kept in a hospital mortuary, and arrangements are underway to repatriate them to India after completing formalities.
qatar-inland-sea-fishing-accident-malayali-youths-drowned
Qatar News, Malayali Youths, Drowning Incident, Inland Sea Qatar, Gulf News, Kerala News, Expat Death









