കേരള പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പള വും പെൻഷനും വർധിപ്പിക്കാൻ തീരുമാനം. ചെയർമാന്റെ ശമ്പളസ്‌കെയിൽ ജില്ലാ ജഡ്ജിമാരുടെ പരമാവധി സൂപ്പർ ടൈം സ്‌കെ യിലിനും അംഗങ്ങളുടേത് ജില്ലാ ജഡ്ജി മാരുടെ പരമാവധി സെലക്ഷൻ ഗ്രേ ഡിനും സമാനമായി പരിഷ്‌കരിക്കാനാണ് തീരുമാനം.
2,24,100 രൂപയാണ് ജില്ലാ ജഡ്ജിമാരു ടെ സൂപ്പർ ടൈം സ്‌കെയിൽ പരമാവ ധി അടിസ്ഥാനശമ്പളം. ഇതോടെ ചെയർമാന്റെ ശമ്പളം നാലുലക്ഷം കവിയും. നിലവിൽ 2.60 ലക്ഷമാണ്. അംഗങ്ങളുടെ അടിസ്ഥാന ശമ്പളം 2,19,090 രൂപയായാണ് ഉയരു ന്നത്. അവർക്കും ആനുകൂല്യങ്ങളടക്കം നാലുലക്ഷം രൂപവരെ ലഭിക്കും. 2.42 ലക്ഷമാണിപ്പോൾ. 2016 മുതൽ പ്രാബ ല്യമുണ്ടാകും.
സാമ്പത്തിക പ്രതിസന്ധികാരണം പല തവണ മാറ്റിയ ശമ്പളവർധന ശുപാർശ യാണ് ബുധനാഴ്ചത്തെ മന്ത്രിസഭായോ ഗം അംഗീകരിച്ചത്. ചെയർമാനടക്കം 21 പി.എസ്.സി. അംഗങ്ങളാണുള്ളത്.
കേന്ദ്ര ഡി.എ. ഉൾപ്പെടെ പുതുക്കിയ നിരക്കിൽ ശമ്പളം നൽകുമ്പോൾ വർഷം നാലുകോടിയുടെ അധികബാധ്യതയാണ് സർക്കാരിനുണ്ടാകുക. പി .എസ്.സി. അംഗങ്ങൾ ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ വിഭാഗത്തിലാണു വരിക. ജുഡീഷ്യൽ ഉദ്യോഗ സ്ഥരുടെ ശമ്പളം കേന്ദ്രനി രക്കിൽ സംസ്ഥാനം പരി ഷ്‌കരിച്ചിരുന്നു. ഇതോടെ ശമ്പളവർധന ആവശ്യപ്പെട്ട് പി.എസ്.സി.യും 2028-ൽത്തന്നെ സർക്കാരിനെ സമീപിച്ചു.
വ്യാവസായിക ട്രിബ്യൂ ണലുകളിൽ പ്രിസൈഡിങ് ഓഫീസർമാരുടെ ശമ്പളവും അലവൻസുകളും സബോർ ഡിനേറ്റ് ജുഡീഷ്യറിയിലെ ജുഡീഷ്യൽ ഓഫീസർമാരു ടേതിന് സമാനമായി പരി ഷ്‌കരിക്കാനും മന്ത്രിസഭ തീ രുമാനിച്ചു.
പെൻഷനിലും വർധന
ഒരു വർഷം പി.എസ്.സി. അംഗമായി ഇരുന്നാൽ ശമ്പളത്തിന്റെ 7.5 ശതമാന മാണ് അടിസ്ഥാനപെൻഷൻ. തുടർന്നു ള്ള ഓരോ വർഷവും 7.5 ശതമാനം വീതം പെൻഷൻ തുക വർധിക്കും. ആറുവർഷ മാണ് പരമാവധി കാലാവധി. ആറുവർഷ വും അംഗത്വമുണ്ടായിരുന്നയാൾക്ക് ശമ്പ ളത്തിന്റെ 45 ശതമാനം തുക അടിസ്ഥാ നപെൻഷനായി ലഭിക്കും. ഡി.എ.യുമു ണ്ടാകും. ഏതാണ്ട് രണ്ടുലക്ഷത്തിനു മു കളിൽ പ്രതിമാസ്‌പെൻഷനായി ലഭിക്കും.