കൂസലേതുമില്ല! കാമറയിലേക്ക് ‘ടാറ്റ’; ഗർഭിണിയായ ഭാര്യയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച യുവാവ് റിമാൻഡിൽ
കോഴിക്കോട്: ഗർഭിണിയായ ഭാര്യയെ അതിക്രൂരമായി ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ദേഹമാസകലം പൊള്ളിച്ച കേസിൽ യുവാവിനെ കോടതി റിമാൻഡ് ചെയ്തു.
കോഴിക്കോട് കോടഞ്ചേരി പെരുവില്ലിയിൽ താമസിക്കുന്ന ഷാഹിദ് റഹ്‌മാനെ താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്.
ഇന്നലെ രാത്രി വേനപ്പാറയിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കുകയായിരുന്നു.
കാമറയിൽ ചിരിയും കൈവീശലും; യാതൊരു പശ്ചാത്താപവും ഇല്ല
ഹീനമായ കുറ്റകൃത്യം നടത്തിയിട്ടും, മാധ്യമങ്ങളുടെ കാമറയിലേക്ക് നോക്കി ചിരിക്കുകയും കൈവീശുകയും ചെയ്ത പ്രതിയുടെ പെരുമാറ്റം ഏറെ ഞെട്ടലുണ്ടാക്കി.
യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് ഇയാൾ കോടതിയിൽ ഹാജരായത്.
ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു; വായിൽ തുണി തിരുകി മുറിയിൽ പൂട്ടി
ഒരു വർഷം മുമ്പ് സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ കൊണ്ടോട്ടി സ്വദേശിനിയായ 25 കാരിയായ ഭാര്യയെയാണ് ഷാഹിദ് റഹ്‌മാൻ ക്രൂരമായി പീഡിപ്പിച്ചത്.
ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ശരീരമാസകലം പൊള്ളൽ ഏൽപ്പിക്കുകയും, വായിൽ തുണി തിരുകി മുറിയിൽ അടയ്ക്കുകയും ചെയ്തു.
അതിക്രമത്തിനിടെ ശരീരമാസകലം മർദ്ദന പാടുകളും കണ്ടെത്തിയിട്ടുണ്ട്.
യുവതി നിലവിൽ ഗർഭിണിയാണെന്നതും കേസിന്‍റെ ഗൌ വർധിപ്പിക്കുന്നു.
ക്യാമറയെ വെട്ടിക്കാൻ ‘സർക്കസ്’; മരണം മുന്നിൽ കണ്ടുള്ള ആ വമ്പൻ കളി! എട്ടിന്റെ പണികൊടുത്ത് എംവിഡി
English Summary:
A Kozhikode court has remanded Shahid Rahman to judicial custody for brutally assaulting his pregnant wife by burning her with an electric iron. While police produced him in court, Rahman showed no remorse and even waved at the cameras. Investigators say he locked the victim inside a room, gagged her, and subjected her to severe physical abuse. Police have continued the investigation and are proceeding with further legal action.









