കൊച്ചി: പത്തു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലേക്കെത്തിയ പരിശുദ്ധ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ മടങ്ങുന്നു. സിറിയയിലേക്കാണ് ബാവ മടങ്ങുന്നത്. സിറിയയിൽ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിലാണ് കേരള സന്ദർശനം വെട്ടിച്ചുരുക്കി മടങ്ങുന്നത്.(Patriarch Ignatius Aprem returns from Kerala before the scheduled date)
പ്രധാനമായും ബസേിയോസ് തോമസ് പ്രഥമന്‍ ബാവായുടെ 40ാം ചരമദിന ചടങ്ങില്‍ പങ്കെടുക്കാനാണ് പാത്രിയര്‍ക്കീസ് ബാവ കേരളത്തില്‍ എത്തിയത്. എന്നാൽ ഇന്ന് വൈകീട്ട് നടക്കുന്ന എപ്പിസ്‌കോപ്പല്‍ സുന്നഹദോസിലും നാളെ തോമസ് പ്രഥമന്‍ ബാവയുടെ 40ാം ചരമദിന ചടങ്ങുകളിലും പങ്കെടുത്ത ശേഷം മടങ്ങാനാണ് തീരുമാനം.
ഇന്നലെയാണ് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ കൊച്ചിയിലെത്തിയത്. സന്ദർശനം പൂർത്തിയാക്കി 17ാം തീയതി ദമാസ്‌കസിലേക്ക് മടങ്ങുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ സിറിയയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഉടന്‍ മടങ്ങേണ്ടതുണ്ടെന്ന് പാത്രിയര്‍ക്കീസ് ബാവ സഭാ ഭാരവാഹികളെ അറിയിക്കുകയായിരുന്നു.