ഇന്ത്യയുമായി സമാധാന ചർച്ചക്ക് റെഡി, സമാധാനത്തിനുള്ള വ്യവസ്ഥകളിൽ കശ്മീർ വിഷയവും; സന്നദ്ധത അറിയിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയുമായി സമാധാന ചർച്ചക്ക് സന്നദ്ധത അറിയിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്.

പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിന് പിന്നാലെ ആദ്യമായി പാക് പ്രധാനമന്ത്രി സമാധാന ശ്രമങ്ങൾക്ക് പരസ്യമായി സന്നദ്ധത അറിയിക്കുകയായിരുന്നു.

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള കംറ എയർ ബേസ് സന്ദർശനത്തിനിടെയാണ് ഷഹബാസ് ഷെരീഫ് ഇക്കാര്യം വ്യക്തമാക്കിയത്.

സമീപകാലത്ത് ഇന്ത്യയുമായുള്ള സൈനിക ഏറ്റുമുട്ടലിൽ പങ്കെടുത്ത ഉദ്യോഗസ്ഥരുമായും പാക്ക് സൈനികരുമായും സംസാരിക്കവേയാണ് ഇന്ത്യയുമായി സമാധാന ചർച്ചക്ക് തയ്യാറാണെന്ന് ഷഹബാസ് ഷെരീഫ് വ്യക്തമാക്കിയത്.

സമാധാനത്തിനായി ഇന്ത്യയുമായി സംസാരിക്കാൻ തയ്യാറാണെന്നായിരുന്നു പാക് പ്രധാനമന്ത്രിയുടെ പുതിയ പരാമർശം. സമാധാനത്തിനുള്ള വ്യവസ്ഥകളിൽ കശ്മീർ വിഷയവും ഉൾപ്പെടുന്നുവെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു.

പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ആകെ വഷളായത്.

മെയ് 7 ന്, ഇന്ത്യക്കെതിരെ പാകിസ്ഥാനും ഡ്രോണുകൾ, മിസൈലുകൾ, ദീർഘദൂര ആയുധങ്ങൾ എന്നിവ ഉപയോഗിച്ച് നാല് ദിവസത്തെ തീവ്രമായ സായുധ ഏറ്റുമുട്ടലിലേക്ക് കടന്നിരുന്നു. പിന്നീട് മെയ് 10ന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിരുന്നു.

പഹൽ​ഗാം ആക്രമണത്തിന് പിന്നാലെ പാകിസ്താസ്ഥാന് മേൽ ഇന്ത്യ നയതന്ത്ര ഉപരോധം ഏർപ്പെടുത്തുകയും സിന്ധുനദീ ജല കരാർ മരവിപ്പിച്ചിരുന്നു.

ഇതിനിടെ സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി പുനഃ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യക്ക് പാകിസ്ഥാൻ കത്തയച്ചിരുന്നു.

സിന്ധ് മേഖല മരുഭൂമിയായി മാറുകയാണെന്ന് പാകിസ്ഥാൻ അയച്ച കത്തിൽ പറയുന്നു. ജലവിതരണം വീണ്ടും പുനരാരംഭിച്ചുകൊണ്ട് ഇന്ത്യ കരുണ കാണിക്കണമെന്നും കത്തിൽ പാകിസ്ഥാൻ അഭ്യർത്ഥിച്ചിരുന്നു.

എന്നാൽ സിന്ധു നദീജലക്കാർ മരവിപ്പിച്ച നടപടിയിൽ മാറ്റമില്ലെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കർ മറുപടി നൽകി. പകരം ഭീകര കേന്ദ്രങ്ങൾ പാകിസ്ഥാൻ അടച്ചുപൂട്ടണമെന്ന് ജയ്ശങ്കർ ആവശ്യപ്പെട്ടു.

പാകിസ്ഥാനുമായുള്ള ചർച്ചകൾ ഭീകരതയെക്കുറിച്ച്‌ മാത്രമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

കെ.റെയിൽ വരും കേട്ടോ, ഇ ശ്രീധരൻ പറഞ്ഞതുപോലെ!

തിരുവനന്തപുരം: കെ-റെയിലിനായുള്ള ശ്രമം ഉപേക്ഷിക്കാതെ കേരളം. സംസ്ഥാനത്ത് സിൽവർ ലൈൻ പദ്ധതിക്ക്...

എല്‍ഡിഎഫ്, എൻ.ഡി.എ, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്, എൻ.ഡി.എ, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ഇന്ന്...

കളം തെളിഞ്ഞു; നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി.വി.അൻവർ മത്സരിക്കും; ചിഹ്നം പൂവും പുല്ലും

ഒടുവിൽ കളം തെളിഞ്ഞു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി മുൻ എംഎൽഎ പി.വി.അൻവർ....

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ സ്ത്രീധനം വാങ്ങി വിവാഹം കഴിക്കരുത്; പ്രത്യേക നിർദേശവുമായി മന്ത്രി കെ ബി ​ഗണേഷ് കുമാർ

തിരുവനന്തപുരം: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ സ്ത്രീധനം വാങ്ങി വിവാഹം കഴിക്കരുതെന്ന നിർദ്ദേശവുമായി...

കോവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു; കൂടുതൽ കേരളത്തിൽ; സുരക്ഷാ നിര്‍ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നത് കണക്കിലെടുത്ത് സുരക്ഷാ നിര്‍ദേശങ്ങൾ പുറപ്പെടുവിച്ച്...

Other news

ഹൈക്കോടതി അഭിഭാഷകൻ പ്രതിയായ പോക്സോ കേസ് അന്വേഷണത്തിൽ ഗുരുതര വീഴ്ച വരുത്തി; പോലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: പോക്‌സോ കേസ് അന്വേഷണത്തിൽ വീഴ്ചവരുത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത...

ദലിത് യുവതിയെ അന്യായമായി കസ്റ്റഡിയിൽ വെച്ച് മാനസികമായി പീഡിപ്പിച്ച സംഭവം; ഇന്ന് അന്വേഷണം തുടങ്ങും

തിരുവനന്തപുരം: ദലിത് യുവതിയെ അന്യായമായി കസ്റ്റഡിയിൽ വെച്ച് മാനസികമായി പീഡിപ്പിച്ച കേസിൽ...

മാവേലി എക്സ്പ്രസിൽ യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ചു; 23കാരൻ പിടിയിൽ

തൃശൂര്‍: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ. ആലപ്പുഴ...

പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം; നഷ്ടമായത് 4 പവൻ സ്വർണ്ണവും 32,000 രൂപയും

കണ്ണൂർ: പയ്യന്നൂരില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം. 4 പവൻ സ്വർണ്ണവും...

പ്രണയാഭ്യർത്ഥന നിരസിച്ചതിലെ വൈരാഗ്യം; പൊള്ളാച്ചിയിൽ മലയാളി പെൺകുട്ടിയെ കുത്തിക്കൊന്നു

പൊള്ളാച്ചി: പ്രണയാഭ്യർഥന നിരസിച്ച വൈരാഗ്യത്തിൽ മലയാളി വിദ്യാർഥിനിയെ വീടിനുള്ളിൽ കയറി യുവാവ്...

ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ഇന്നും തുടരും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസമായി കാലവര്‍ഷത്തിനു നേരിയ ശമനമുണ്ടെങ്കിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ...

Related Articles

Popular Categories

spot_imgspot_img