കോഴിക്കോട്∙ മിച്ചഭൂമി കേസില്‍ എംഎല്‍എ പി.വി.അൻവറിന്റെ 6.25 ഏക്കർ ഭൂമി തിരിച്ചുപിടിക്കാൻ ഉത്തരവ്. താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡാണ് ഉത്തരവിട്ടത്. ഭൂപരിധി ലംഘിച്ചുള്ള 6.25 ഏക്കർ ഭൂമിയാണ് തിരിച്ചു പിടിക്കേണ്ടത്. ലാൻഡ് ബോർഡിന്റെ ഉത്തരവ് പ്രകാരം
ഒരാഴ്ചയ്ക്കകം നടപടി പൂർത്തിയാക്കണം. അന്‍വറും ഭാര്യയും ചേര്‍ന്ന് പിവിആര്‍ എന്‍റര്‍ടെയ്ന്‍മെന്‍റ് എന്ന പേരില്‍ പങ്കാളിത്ത സ്ഥാപനം തുടങ്ങിയത് ഭൂപരിഷ്കരണ നിയമം മറികടക്കാന്‍ വേണ്ടിയാണെന്ന് നേരത്തെ ലാൻഡ് ബോർഡ് നിയോഗിച്ച ഓതറൈസ്ഡ് ഓഫീസർ കണ്ടെത്തിയിരുന്നു. കൂടാതെ ബോർഡിനെ തെറ്റ്ദ്ധരിപ്പിക്കാൻ പി.വി.അൻവർ വ്യാജരേഖ ചമച്ചെന്ന ഗുരുതര കുറ്റപ്പെടുത്തലും ഉണ്ട്.
അന്‍വറിന്‍റെ പക്കല്‍ 15 ഏക്കറോളം മിച്ചഭൂമി ഉണ്ടെന്നും ഈ ഭൂമി സര്‍ക്കാരിനു വിട്ടു നല്‍കാന്‍ നിര്‍ദ്ദേശം നല്‍കാവുന്നതാണെന്നും ഓതറൈസഡ് ഓഫിസര്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാൽ ഇതിൽ 6.25 ഏക്കർ ഭൂമി തിരിച്ചുപിടിക്കാനാണ് ഉത്തരവ് ഇട്ടിരിക്കുന്നത്.
