കൊച്ചി: ആലുവയില്‍ നിന്ന് ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ഇതര സംസ്ഥാനക്കാരെ അറസ്റ്റ് ചെയ്തു. അസം സ്വദേശിയായ റിങ്കി (20), റാഷിദുല്‍ ഹഖ് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആലുവ പൊലീസ് ആണ് ഇവരെ പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവം. ബിഹാര്‍ സ്വദേശികളുടെ ഒരു മാസം പ്രായമായ ആണ്‍കുട്ടിയെയാണ് പ്രതികൾ തട്ടിക്കൊണ്ടുപോയത്. പിന്നാലെ ഫോണില്‍ വിളിച്ച് 70,000 രൂപ മോചനദ്രവ്യമായി ആവശ്യപ്പെടുകയായിരുന്നു.
ഫോൺ കാൾ വന്നതിന് പിന്നാലെ ആദ്യം പരിഭ്രമിച്ച കുടുംബം പിന്നീട് ആലുവ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊരട്ടിയില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്.