web analytics

ജയിലിലെ വീഴ്ചകൾ

ജയിലിലെ വീഴ്ചകൾ

കണ്ണൂർ: കേരളം കണ്ട അതിക്രൂരനായ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയത് കൃത്യമായ ആസൂത്രണത്തോടെ. താടിവളർത്തിയത് മുതൽ കറുത്ത വസ്ത്രം കൈവശപ്പെടുത്തിയത് വരെ ഗോവിന്ദച്ചാമിയുടെ ആസൂത്രണത്തിൻറെ ഭാഗമായിരുന്നു. അത് മുൻകൂട്ടി തിരിച്ചറിയുന്നതിലും തടയുന്നതിലും ജയിൽ വകുപ്പ് ദയനീയമായി പരാജയപ്പെട്ടു. വീഴ്ചയുടെ പേരിൽ മൂന്ന് ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരെ സസ്പെൻഡ് ചെയ്തു. അസിസ്റ്റൻറ് സൂപ്രണ്ടിനെതിരെയും നടപടിയെടുക്കും.

ജയിൽ ചാടൽ പൂർണ്ണമായും ആസൂത്രിതം

വ്യക്തമായ പദ്ധതിയോടെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത് എന്ന് ബൽറാം കുമാർ പറഞ്ഞു. സംഭവത്തിൽ ജയിലധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ആരെയും ഇപ്പോഴത്തെഘട്ടത്തിൽ വ്യക്തമായ കുറ്റക്കാരനായി ചൂണ്ടിക്കാട്ടാനില്ലെന്നും, പ്രതിയെ ഉടൻ പിടികൂടാനായത് തന്നെ വലിയ ആശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയിൽ ചാടലിന്റെ സമഗ്ര അന്വേഷണത്തിനായി കണ്ണൂർ റേഞ്ച് ഡിഐജിയെ ചുമതലപ്പെടുത്തി.

ബ്ലേഡ് ജയിലിനുള്ളിൽ നിന്ന്

ഗോവിന്ദച്ചാമിയെ പോലീസ് ചോദ്യം ചെയ്തപ്പോൾ, കമ്പി മുറിക്കാനുപയോഗിച്ച ബ്ലേഡ് ജയിലിനുള്ളിൽ നിന്ന് തന്നെ ലഭിച്ചതാണെന്ന് ഇയാൾ വെളിപ്പെടുത്തി. എന്നാൽ ആരാണ് അയാൾക്ക് ഇത് നൽകിയത് എന്ന് വ്യക്തമാക്കിയിട്ടില്ല. ഇത് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. ബ്ലേഡും പോലെയുള്ള ആയുധം എങ്ങനെ ഗോവിന്ദച്ചാമിയുടെ കൈവശമെത്തി? എന്നത് വലിയൊരു ചോദ്യമാണ്. നിർമാണ പ്രവർത്തനത്തിനായി ജയിലിലേക്ക് കൊണ്ടുവന്നതാണെന്ന നിഗമനമുണ്ടെങ്കിലും, അതെങ്ങനെ തടവുകാരന്റെ കൈയിലായി എന്നത് നിർണ്ണായക ചോദ്യമാണ്. ഗോവിന്ദച്ചാമി സെല്ലിന്റെ ഇരുമ്പ് കമ്പികൾ ദിവസങ്ങളിലായി മുറിച്ചു, എന്നാൽ ശക്തമായ നിരീക്ഷണമുള്ള ജയിലിൽ ഉദ്യോഗസ്ഥർക്കോ സിസിടിവിയ്ക്കോ ഇതൊന്നും ശ്രദ്ധിക്കാനായില്ലെന്നതാണ് കൗതുകം.

ആസൂത്രണത്തിന്റെ പടവുകൾ…

ജയിൽ വകുപ്പ് ഇന്ന് പുറത്തുവിട്ട, ഗോവിന്ദച്ചാമിയുടെ ഏറ്റവും പുതിയ ഫോട്ടോയിൽ മൊട്ടയടിച്ചതും കുറ്റിത്താടിയുമുണ്ട്. എന്നാൽ പിടിയിലായ സമയത്തെ ഫോട്ടോയിൽ കട്ടത്താടിയും നീളമുള്ള മുടിയുമുണ്ട്. “ഷേവിങ് അലർജി” എന്ന വ്യാജ കാരണം പറഞ്ഞ് താടി വളർത്താൻ പ്രത്യേക അനുമതി വാങ്ങിയതുമുതലാണ് ജയിൽ ചാടലിന്റെ പദ്ധതി തുടങ്ങിയത്. പുതിയ രൂപത്തിലായി, പുറത്തേക്കു പോകുമ്പോൾ തിരിച്ചറിയലിന് തടസ്സം വരുത്തുകയായിരുന്നു ലക്ഷ്യം.

ജയിൽ ചാടിയ വഴി

ജയിലിലെ പത്താം ബ്ലോക്കിൽ പാർപ്പിച്ചിരുന്ന ഗോവിന്ദച്ചാമിക്ക് ഒപ്പം മറ്റൊരു തടവുകാരൻ കൂടി ഉണ്ടായിരുന്നു. പുലർച്ചെ ഒന്നേകാലോടെയാണ് രണ്ടിടങ്ങളിൽ നിന്നുള്ള കമ്പികൾ മുറിച്ച് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളിലൂടെയാണ് കമ്പി മുറിച്ചത്. തുടർന്ന്, അലക്കാൻ ഇട്ട തുണികൾ കൂട്ടിക്കെട്ടി കയറായി ഉപയോഗിച്ചാണ് മതിൽ ചാടിച്ചത്.

ജയിൽ ചാടൽ ആദ്യമായി സംശയിച്ചത് ട്രെയിനിംഗിലുള്ള ഉദ്യോഗസ്ഥർ

കണ്ണൂർ സെൻട്രൽ ജയിലിലെ പ്രധാന ഉദ്യോഗസ്ഥന്റെ ക്വാർട്ടേഴ്സിലേക്കുള്ള യാത്രയ്ക്കിടെ, ജയിൽ ട്രെയിനികൾ മതിലിൽ തൂങ്ങിയിരുന്ന തുണി കണ്ടതിൽ സംശയം തോന്നി. ഉടൻ ആ വിവരം ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. അതിനുശേഷമാണ് മതിലിന് സമീപത്തെ സ്ഥലം പരിശോധിച്ച് ജയിൽ ചാടൽ നടന്നതിന്റെ സൂചന ലഭിച്ചത്. സെല്ലിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ഗോവിന്ദച്ചാമിയെ കാണാനില്ലെന്ന് ഉറപ്പായത്.

മാനസിക തന്ത്രങ്ങളോ?

ജയിൽ ചാടലിന് മുമ്പ് ഗോവിന്ദച്ചാമി സൈക്കോപരമായ പെരുമാറ്റം കാട്ടിയിരുന്നു. മതിലിൽ മലം തേച്ചുവെയ്ക്കുക, ജനലിലൂടെ മലം പുറത്തേക്ക് എറിയുക തുടങ്ങിയ പ്രവർത്തികൾ നടത്തി. അധികാരികൾ ഇത് മാനസിക അസ്വസ്ഥതയായി കണക്കാക്കിയെങ്കിലും, പിന്നീട് ഈ മുഴുവൻ പ്രകടനങ്ങളും ജയിൽ ചാടലിന് ഒരുങ്ങിയ തന്ത്രങ്ങളായിരുന്നുവെന്നത് വ്യക്തമാകുകയായിരുന്നു.

മറ്റൊരു കുറ്റവാളിയുടെ മോചനം സ്വാധീനമോ?

അടുത്തിടെ മറ്റൊരു കൊടുംകുറ്റവാളിക്ക് ജയിലിൽ നിന്നുള്ള മോചനം ലഭിച്ചതാണ് ഗോവിന്ദച്ചാമിയെ സ്വാധീനിച്ചതായും അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ പറയുന്നു. സംസ്ഥാനത്തെ നിയമ-ഭദ്രതാ സംവിധാനത്തെ ഞെട്ടിച്ച സംഭവം ഇപ്പോൾ ഗൗരവമായി പരിശോധിക്കപ്പെടുകയാണ്.

വസ്ത്രവും നടനവും

തടവുകാരന്റെ ജയിൽ വസ്ത്രം ധരിച്ച് പുറത്തിറങ്ങുന്നതിനു പകരം, നേരത്തെ തന്നെ കറുത്ത പാന്റും ഷർട്ടും ഇയാൾ സൂക്ഷിച്ചിരുന്നു. വിചാരണ തടവുകാരുടെ അലക്കാനിട്ട് വസ്ത്രങ്ങളിൽനിന്നാണ് അത് കൈവശപ്പെടുത്തിയതെന്നാണ് സംശയം. അതുപോലേ, മതിലിൽ കയറാൻ ഉപയോഗിച്ച തുണികളും നേരത്തെ തന്നെ മോഷ്ടിച്ച് ഒളിപ്പിച്ചിരുന്നു.

ജയിലിന്റെ അകത്ത് നിന്ന് മതിലിന് പുറത്തേക്ക്…

പുലർച്ചെ നാലര മണിയോടെയാണ് ഗോവിന്ദച്ചാമി സെല്ലിൽ നിന്ന് പുറത്തിറങ്ങിയത്. രണ്ട് മൂന്നു മീറ്റർ നടന്ന് മതിലിന് സമീപം എത്തിയെങ്കിലും, ആരും കണ്ടില്ല. മൂന്ന് ഇരുമ്പ് വീപ്പകളുടെ സഹായത്തോടെയാണ് ഫെൻസിങ് കയറിയത്. അതിന്മേൽ തുണികൊണ്ട് കെട്ടിയ കയറിലൂടെ മതിലിനു മുകളിലേക്ക് കയറി, വൈദ്യുത ഫെൻസിംഗ് ഇല്ലാതാക്കിയോ അല്ലെങ്കിൽ പ്രവർത്തനരഹിതമായതിനാലോ പ്രതി സുരക്ഷാ മതിൽ ചാടുകയായിരുന്നു.

പിടികൂടലിന്റെ നിമിഷങ്ങൾ

തളാപ്പ് പ്രദേശത്തെ ഉപേക്ഷിച്ചിരുന്ന കെട്ടിടത്തിനു സമീപത്തെ കിണറ്റിൽ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. നിരവധി ആളുകൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയതും, ഒടുവിൽ ഇയാളെ പിടികൂടാനായതും. ആദ്യം പൊലീസ് കെട്ടിടം വളഞ്ഞെങ്കിലും, ജനക്കൂട്ടം കൂടുമെന്നതിനാൽ നേരിട്ട് ഇടപെട്ടില്ല. എന്നാൽ ഇതിന്ഇടയ്ക്ക് പ്രതി കിണറ്റിലേക്ക് ചാടിയത് ശ്രദ്ധയിൽപെട്ടതോടെ പിടികൂടുകയായിരുന്നു.

ഇത്രയും കൃത്യമായ ആസൂത്രണത്തോടെയും പലതരത്തിലുള്ള വീഴ്ചകളുടെയും സംഭാവനയോടെയാണ് ഒരു കൊടുംകുറ്റവാളിക്ക് ജയിലിന് പുറത്ത് പോകാൻ കഴിഞ്ഞത്. ആ വീഴ്ചകൾക്ക് മറുപടി നൽകേണ്ടത് — കേരളത്തിലെ ജയിൽ വകുപ്പാണ്.

English Summary:

Notorious Kerala criminal Govindachami escaped from prison through a well-planned operation. From growing a beard to acquiring black clothes, every move was part of his calculated jailbreak strategy. The Kerala prison department failed miserably to detect or prevent it in advance. In the aftermath, three deputy prison officers were suspended for negligence. Action will also be taken against the assistant superintendent.

spot_imgspot_img
spot_imgspot_img

Latest news

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം തിരുവനന്തപുരം:...

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

Other news

ശക്തിമരുന്ന് തീർന്നു; വെള്ളി വില കുത്തനെ ഇടിയിന്നു

ആഗോള വിപണികളിൽ വെള്ളി കനത്ത വിലയിടിവിലേക്കാണ് നീങ്ങുന്നത്. റെക്കോർഡ് ഉയരത്തിലെത്തിയതിന് പിന്നാലെ...

ക്ഷേത്രത്തിൽ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങി; കാമുകനൊപ്പം ഒളിച്ചോട്ടം; വിവരമറിഞ്ഞ ഭർത്താവും ബ്രോക്കറും ചെയ്തത്… യുവതി അറസ്റ്റിലായി !

യുവതി കാമുകനൊപ്പം ഒളിച്ചോടി; ഭർത്താവ് ആത്മഹത്യ ചെയ്തു കർണാടകയിലെ ദാവൻഗെരെ ജില്ലയിൽ നിന്നുള്ള...

ശബരിമല സ്വർണ്ണക്കവർച്ച: പോറ്റിയുമായി ജയറാമിന് എന്ത് ബന്ധം?താരത്തിന്റെ ചെന്നൈയിലെ വീട്ടിൽ ചോദ്യം ചെയ്യൽ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ മലയാള സിനിമയിലെ പ്രമുഖ താരം ജയറാമിനെ...

ഡി…കുരങ്ങെ…ഭർത്താവ് തമാശക്ക് വിളിച്ചതാ; യുവതി ജീവനൊടുക്കി

ഡി…കുരങ്ങെ…ഭർത്താവ് തമാശക്ക് വിളിച്ചതാ; യുവതി ജീവനൊടുക്കി ലഖ്നൗ: സംസാരത്തിനിടെ ഭർത്താവ് തമാശരൂപേണ ‘ഡി…കുരങ്ങെ’...

ഡോണ്ട് ഡിസ്റ്റർബ് ചേട്ടാ… എല്ലാവരും മാറൂ… വഴികൊടുക്കൂ… നോ ഫോട്ടോസ്…നാട്ടില്‍ സഞ്ജുവിന്‍റെ വഴി ‘ക്ലിയര്‍’ ചെയ്ത് സൂര്യ; വീഡിയോ

ഡോണ്ട് ഡിസ്റ്റർബ് ചേട്ടാ… എല്ലാവരും മാറൂ… വഴികൊടുക്കൂ… നോ ഫോട്ടോസ്…നാട്ടില്‍ സഞ്ജുവിന്‍റെ...

തിരുവനന്തപുരം–കാസർകോട് ‘RRTS മണ്ടൻ പദ്ധതി! സർക്കാരിനെ ആരോ പറ്റിച്ചു’! ആഞ്ഞടിച്ച് ഇ ശ്രീധരൻ

തിരുവനന്തപുരം–കാസർകോട് ‘RRTS മണ്ടൻ പദ്ധതി! സർക്കാരിനെ ആരോ പറ്റിച്ചു’! ആഞ്ഞടിച്ച് ഇ...

Related Articles

Popular Categories

spot_imgspot_img