വീട്ടിലെ പ്രസവം; ഒൻപത് മാസത്തിനിടെ നടന്നത് ഒൻപത് ശിശുമരണങ്ങൾ; കാരണം ഇതാണ്

തിരുവനന്തപുരം:ആശുപത്രിയിൽ ചികിത്സ തേടാതെ പ്രസവം വീട്ടിൽ നടത്തിയതിനെ തുടർന്ന് സംസ്ഥാനത്ത് ഒൻപത് മാസത്തിനിടെ നടന്നത് ഒൻപത് ശിശുമരണങ്ങൾ.

ശിശുമരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം എന്ന നിലയിൽ രാജ്യത്തിന് മാതൃകയാകുമ്പോഴാണ് പുതിയ കണക്കുകൾ.
ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് ഇത്രയും കുട്ടികൾ മരിച്ചത്.

അഡ്വ.കുളത്തൂർ ജെയ്സിംഗിന് ആരോഗ്യവകുപ്പ് നൽകിയ വിവരാവകാശ മറുപടിയിലാണ് ഈ കണക്കുകൾ ഉള്ളത്.
ആലപ്പുഴ,എറണാകുളം,തൃശൂർ ജില്ലകളിൽ രണ്ടുവീതവും തിരുവനന്തപുരം,കൊല്ലം,കോഴിക്കോട് ജില്ലകളിൽ ഓരോ മരണവും സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

പ്രസവം മറ്റാരും കാണാൻ പാടില്ലെന്നും വീട്ടിൽ പ്രസവിക്കുന്നതാണ് അമ്മയ്ക്കും കുഞ്ഞിനും നല്ലതെന്നുമുള്ള ഇടുങ്ങിയ ചിന്താഗതിയാണ് ഇതിനെല്ലാം കാരണമെന്നാണ് വിലയിരുത്തൽ.

ചികിത്സ തേടണമെന്ന് ആശാപ്രവർത്തകരിലൂടെയും തദ്ദേശസ്ഥാപനങ്ങളിലൂടെയും വിപുലമായ പ്രചാരണം നടത്തുന്നുണ്ടെങ്കിലും പലരും അത് അവഗണിക്കുകയാണ്.

വീട്ടിലെ പ്രസവങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയിലാണ് ആശുപത്രികളിലെത്തുന്നത്. എന്നാൽ കുഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ തന്നെമരിക്കും.

ജീവനോടെ ആശുപത്രിയിലെത്തുന്നതിനാൽ വീട്ടിലെ പ്രസവത്തെ തുടർന്നുള്ള മരണമായി ഇതിനെകണക്കാക്കില്ല. നവജാത ശിശുക്കളുടെ മരണനിരക്കിന്റെ ഭാഗമാവും.അതിനാൽ യഥാർത്ഥ കണക്ക് ഇതിനേക്കാൾ കൂടുതലായിരിക്കും എന്ന് വിദഗ്ദർ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി വാൽപാറ ∙ വീടിനു മുന്നിൽ കളിക്കുന്നതിനിടെ...

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി ന്യൂഡൽഹി: ഇന്ത്യക്കാരുമായി ഇറാനിൽ നിന്നും പുറപ്പെട്ട വിമാനം...

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിൽ...

ഐ.എസ്.എൽ ആവേശം ഇനി ഇല്ല!

ഐ.എസ്.എൽ ആവേശം ഇനി ഇല്ല! കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലോ? ഇന്ത്യയിലെ...

Other news

Related Articles

Popular Categories

spot_imgspot_img