പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ!
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) സംസ്ഥാന കമ്മിറ്റി അംഗവും ആയുധപരിശീലന വിഭാഗം കോ-ഓർഡിനേറ്ററുമായിരുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീൻകുട്ടിയെ കൊച്ചി വിമാനത്താവളത്തിൽ എൻഐഎ അറസ്റ്റ് ചെയ്തു.
വിദേശത്തുനിന്നെത്തിയ ഇയാളെ പിടികൂടിയ ശേഷം കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മൊയ്തീൻകുട്ടി സംഘടനയുടെ മാസ്റ്റർ ട്രെയിനറായിരുന്നുവെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്. സംസ്ഥാനത്തുടനീളം പത്ത് വർഷത്തോളം ആയുധപരിശീലനം നൽകിയതായും നൂറിലധികം യുവാക്കൾക്ക് പരിശീലനം നൽകിയതായി കണ്ടെത്തിയതായും അന്വേഷണ ഏജൻസി അറിയിച്ചു.
വളാഞ്ചേരിയിൽ ആക്രിക്കട നടത്തിവന്നിരുന്ന ഇയാൾ സംഘടന നിരോധിച്ചതിന് പിന്നാലെ ഒളിവിൽ പോയിരുന്നു.
ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ ഏഴ് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി യുഎഇയിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്നും അദ്ദേഹത്തിന്റെ വിദേശ ബന്ധങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും എൻഐഎ അറിയിച്ചു.
അടുത്ത ആഴ്ച കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
പിഎഫ്ഐ കേസിലെ 70-ാം പ്രതിയാണ് ഇയാൾ.
അധ്യാപകന്റെ കൈവെട്ടിയ കേസിലും പ്രതിയാണെന്ന് അധികൃതർ വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് മുഹമ്മദ് മൻസൂർ, അബ്ദുൾ വഹാബ്, അബ്ദുൾ റഷീദ്, മുഹമ്മദ് യാസർ അറാഫത്ത്, ടി.എ. അയൂബ് എന്നിവരെ കണ്ടെത്താൻ 2024-ൽ എൻഐഎ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
English Summary:
NIA arrested Moytheenkutty, a former PFI state committee member and arms training coordinator, at Kochi airport after he arrived from abroad; he had allegedly trained over 100 youths and was absconding for years.
nia-arrests-pfi-trainer-moytheenkutty-kochi
NIA, PFI, Arrest, Kerala News, Crime, Investigation









