ശ്വാസകോശ, കുടല്‍, ഉദര കാന്‍സറുകള്‍ ഉള്‍പ്പെടെ 15 തരം രോഗങ്ങള്‍ക്കെതിരെയാണ് ഈ ഇമ്മ്യൂണോതെറാപ്പി ഇഞ്ചക്ഷൻ നൽകുക. അഞ്ച് മിനിറ്റിലുള്ള ഇഞ്ചക്ഷന്‍ രോഗ ചികിത്സ വളരെയധികം എളുപ്പമാക്കും എന്നാണ് കരുതുന്നത്.
ഇമ്മ്യൂണോതെറാപ്പി മരുന്നായ നിവൊലുമാബ് ഇഞ്ചക്ഷന്‍ രൂപത്തില്‍ ലഭ്യമാക്കുന്ന യൂറോപ്പിലെ ആദ്യത്തെ ഹെല്‍ത്ത് സര്‍വ്വീസായി ഇതോടെ എന്‍എച്ച്എസ് മാറും.
മെഡിസിന്‍സ് & ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സി- എംഎച്ച്ആര്‍എ ഇഞ്ചക്ഷന്‍ രൂപത്തിലുള്ള നിവൊലുമാബിന് അംഗീകാരം നല്‍കി.
ഈ ഇഞ്ചക്ഷനിലൂടെ പ്രതിവര്‍ഷം 15,000 വരെ ക്യാന്‍സര്‍ രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കുമെന്ന് എന്‍എച്ച്എസ് വ്യക്തമാക്കുന്നു.
മൂന്ന് മുതല്‍ അഞ്ച് മിനിറ്റ് വരെ സമയമാണ് ഓരോ ഇഞ്ചക്ഷനും എടുക്കാൻ വേണ്ടത്. ശ്വാസകോശം, കുടല്‍, കിഡ്‌നി, ബ്ലാഡര്‍, അന്നനാളം, ചര്‍ച്ച, തല, കഴുത്ത് എന്നിവിടങ്ങളിലേക്ക് ഉള്‍പ്പെടെ 15 വ്യത്യസ്ത കാന്‍സറുകള്‍ക്ക് ഈ ചികിത്സ ഫലപ്രദമായി നല്‍കാന്‍ കഴിയും.
മരുന്ന് നിര്‍മ്മാതാക്കളായ ബ്രിസ്റ്റോള്‍ മയേഴ്‌സ് സ്വിബ്ബുമായി വിലയുടെ കാര്യത്തില്‍ കരാറില്‍ എത്തിയതിനാല്‍ അക്കാര്യത്തിലും ആശങ്കയില്ല.
രോഗികള്‍ക്ക് രണ്ട് ആഴ്ച കൂടുമ്പോഴും, മാസത്തില്‍ ഓരോ തവണയും ചികിത്സ വേണ്ടിവന്നാലും ഓരോ വര്‍ഷവും വലിയ തോതില്‍ ചികിത്സയ്ക്ക് ആവശ്യം വരുന്ന സമയം ലാഭിക്കാന്‍ കഴിയുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് വ്യക്തമാക്കി.
പുതിയ രോഗികളില്‍ ഭൂരിഭാഗം പേര്‍ക്കും ഈ ചികിത്സയാണ് ലഭ്യമാകുക. ഇഞ്ചക്ഷനിലേക്ക് മാറുന്നത് ഓരോ മാസവും 1200 രോഗികള്‍ക്ക് ഗുണം ചെയ്യുമെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് കണക്കാക്കുന്നത്.









