ഫോർട്ടുകൊച്ചിയിൽ മത്സ്യത്തൊഴിലാളിക്കു വെടിയേറ്റ സംഭവം; ഡ്യൂട്ടിയുടെ ഭാഗമായാണു വെടിവയ്‌പു പരിശീലനം നടത്തിയത്‌; നാവികസേനാംഗങ്ങളെ കുറ്റപത്രത്തിൽനിന്ന്‌ ഒഴിവാക്കി

കൊച്ചി: ഫോർട്ടുകൊച്ചിയിൽ മത്സ്യത്തൊഴിലാളിക്കു വെടിയേറ്റ സംഭവത്തിൽ വെടിവയ്‌പു നടത്തിയ നാവികസേനാംഗങ്ങളെ കുറ്റപത്രത്തിൽനിന്ന്‌ ഒഴിവാക്കി. ഫയറിങ്‌ പരിശീലന മുന്നറിയിപ്പു നൽകാനും ആളുകളെ മാറ്റാനും ചുമതലപ്പെടുത്തിയിരുന്ന രണ്ടു പേരാണ് കേസിലെ പ്രതികൾ. കുറ്റപത്രം വൈകാതെ കോടതിയിൽ സമർപ്പിക്കും.Navy personnel who fired in Fort Kochi shooting of fisherman have been cleared from the charge sheet.

കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയല്ല നേവിക്കാർ വെടിവച്ചതെന്നാണു കോസ്‌റ്റൽ പോലീസ്‌ കണ്ടെത്തൽ. ഡ്യൂട്ടിയുടെ ഭാഗമായാണു വെടിവയ്‌പു പരിശീലനം നടത്തിയത്‌. അതിനാൽ, നാവികരെ പ്രതിയാക്കേണ്ടതില്ലെന്നും തിരുമാനിക്കുകയായിരുന്നു. ഫോർട്ട്‌കൊച്ചി നേവി ക്വാർട്ടേഴ്‌സിനു സമീപം ദ്രോണാചാര്യ പരിശീലന കേന്ദ്രത്തിലായിരുന്നു സംഭവം.

അവിടെ ഫയറിങ്‌ പരിശീലനം നടത്തിയ നാവികസേനാംഗങ്ങൾ ആരും കേസിൽ പ്രതികളല്ല. ആരാണു വെടിവച്ചതെന്നു തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഏതു തോക്കിൽ നിന്നുള്ള വെടിയേറ്റാണു പരുക്കേറ്റതെന്നും ഫോറൻസിക്‌ പരിശോധനയിൽ തിരിച്ചറിയാനായില്ല. തോക്കുകളും തിരകളും ഫോറൻസിക്‌ പരിശോധനയ്‌ക്കയച്ചിരുന്നു. ഫോറൻസിക്‌ പരിശോധനാ ഫലം ലഭിക്കാൻ വൈകിയതാണു കുറ്റപത്രം വൈകാൻ കാരണം.

2022 സെപ്‌റ്റംബർ ആറിനായിരുന്നു കോസിനാസ്‌പദമായ സംഭവം. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്‌റ്റ്യനാണു വെടിയേറ്റത്‌. മീൻപിടുത്തം കഴിഞ്ഞ്‌ ബോട്ടിൽ മടങ്ങുന്നതിനിടെയായിരുന്നു വെടിയേറ്റത്‌. ബോട്ടിൽ നിന്നു വെടിയുണ്ട കണ്ടെത്തിയിരുന്നു. വെടിയുണ്ട ഏതു തോക്കിൽ നിന്നാണെന്ന്‌ അറിയാനാണു ഫോറൻസിക്‌ പരിശോധന നടത്തിയത്‌. നേവിയാണു വെടിവെച്ചതെന്ന ആരോപണവുമായി മത്സ്യത്തൊഴിലാളികൾ രംഗത്തെത്തി.

എന്നാൽ ഇക്കാര്യം നേവി നിഷേധിച്ചതോടെ ബാലിസ്‌റ്റിക്‌ വിദഗ്‌ധരുടെ സഹായത്തോടെ തീരദേശ പോലീസ്‌ അന്വേഷണം തുടങ്ങുകയായിരുന്നു. എന്നാൽ, ഫോറൻസിക്‌ റിപ്പോർട്ടിൽ വ്യക്‌തതയില്ലാതെ വന്നതോടെയാണു റെഡ്‌ സിഗ്നൽ നൽകാൻ ചുമതലപ്പെടുത്തിയിരുന്ന സെൻട്രികളെ മാത്രം പ്രതികളാക്കിയാൽ മതിയെന്നു തീരുമാനിച്ചത്‌.

മുന്നറിയിപ്പ്‌ ലഭിക്കാതിരുന്നതോടെയാണു ബോട്ടുകാർ വന്നതെന്നാണു പോലീസ്‌ കണ്ടെത്തൽ. അന്നു ഫയറിങ്‌ പരിശീലനം നടത്തിയ ബാച്ചിലുള്ള എല്ലാവരേയും പോലീസ്‌ ചോദ്യംചെയ്‌തിരുന്നു. ഒരുമാസത്തെ പരിശീലനം പൂർത്തിയായിട്ടും കേസന്വേഷണം കാരണം വൈകിയാണ്‌ ഉത്തരേന്ത്യയിൽ നിന്നുള്ള നേവൽസംഘത്തിനു തിരിച്ചുപോകാനായത്‌. പരിശീലനം നടത്തിയ 16 തോക്കുകളും 32 തിരകളും തൊണ്ടിയായി പിടിച്ചെടുത്തു.

ഒരേസമയം ബാച്ചിലെ അഞ്ചുപേർ വീതം നിരയായി നിന്നാണു പരിശീലനം നടത്തിയത്‌. ഇതിലാരുടെ വെടിയാണു മത്സ്യത്തൊഴിലാളിക്ക്‌ ഏറ്റതെന്നു കൃത്യമായി കണ്ടെത്താനാകാതിരുന്നതും നേവിക്കാർക്കു രക്ഷയായി. സെബാസ്‌റ്റ്യന്റെ ചെവിക്കാണു വെടിയേറ്റത്‌. പരുക്കു ഗുരുതരമായിരുന്നില്ല.

നേവി ഉദ്യോഗസ്‌ഥർ ഫയറിങ്ങ്‌ പരിശീലനത്തിന്‌ ഉപയോഗിക്കുന്ന വെടിയുണ്ടയാണു ബോട്ടിൽ നിന്ന്‌ കിട്ടിയത്‌. നേവി ഉദ്യോഗസ്‌ഥർ അവിടെ ഫയറിങ്ങ്‌ പരിശീലനം നടത്തിയിരുന്നതായും പോലീസ്‌ കണ്ടെത്തി. നേവി ഉദ്യോഗസ്‌ഥർ പരിശീലനം നടത്തുന്നുണ്ടെങ്കിൽ ഇതു മുൻകൂട്ടി അറിയിക്കണമെന്നും, കർശന നടപടി സ്വീകരിക്കണമെന്നും മത്സ്യത്തൊഴിലാളി ഐക്യവേദി ആവശ്യപ്പെട്ടിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

‘ഉപ്പുമാവ് മാറ്റിയിട്ട് ബിര്‍നാണീം പൊരിച്ച കോഴീം തരണം’; ശങ്കുവിന്റെ ആവശ്യം അംഗീകരിക്കും

ശങ്കു എന്ന കുഞ്ഞിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരമായി...

എളങ്കൂരിലെ വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിൻ റിമാൻഡിൽ

ആത്മഹത്യ പ്രേരണ,സ്ത്രീ പീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് മലപ്പുറം: എളങ്കൂരിൽ യുവതി ഭർതൃ...

പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി; ലോഡ്ജ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്

സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയ്ക്ക് നേരെയാണ് പീഡന ശ്രമം നടന്നത് കോഴിക്കോട്: പീഡനശ്രമത്തിൽ നിന്ന്...

കോഴിക്കോട് സ്വിഗ്ഗി തൊഴിലാളിയെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

രാത്രി ഭക്ഷണം വിതരണം ചെയ്യാൻ പോകുമ്പോൾ വീണതാകാമെന്നാണ് സൂചന കോഴിക്കോട്: സ്വിഗ്ഗി തൊഴിലാളിയെ...

Other news

കടുത്ത ദാരിദ്ര്യത്തിൽ വലഞ്ഞ് യു.കെ

വർധിക്കുന്ന വാടക, ഭവന നിർമാണ മേഖലയിലെ പദ്ധതികൾ നടപ്പാക്കുന്നതിലുള്ള സർക്കാർ അംലഭാവം,...

വളർത്തു നായയെ വെട്ടിക്കൊന്ന് സിറ്റൗട്ടിൽ ഇട്ടു; അയൽവാസിയായ യുവാവിനെതിരെ പരാതി

തിരുവനന്തപുരം: നെയ്യാറ്റിൻകര മരിയാപുരത്ത് വളർത്തു നായയെ വെട്ടിക്കൊലപ്പെടുത്തിയതായി ആക്ഷേപം. മരിയാപുരം സ്വദേശി...

ഇടുക്കിയിൽ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് യുവാവിനെ കള്ളക്കേസിൽ കുടുക്കി; വനം വകുപ്പ് ഉദ്യോ​ഗസ്ഥരെ വിചാരണ ചെയ്യാൻ അനുമതി നൽകി സർക്കാർ

തൊടുപുഴ: ഇടുക്കി കണ്ണംപടിയിൽ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ...

പൂജ സ്റ്റോറിന്റെ മറവിൽ വിറ്റിരുന്നത് നിരോധിത പുകയില ഉത്പന്നങ്ങൾ ; യുവാവ് പിടിയിൽ

തൃശൂർ: പൂജ സ്റ്റോറിന്റെ മറവിൽ പുകയില ഉത്പന്നങ്ങൾ വിറ്റിരുന്ന യുവാവ് അറസ്റ്റിൽ....

പിടിതരാതെ കറുത്ത പൊന്ന്; എല്ലാത്തിനും കാരണം കൊച്ചിക്കാരാണ്

വില വർദ്ധനവിന് ശേഷം കർഷകരേയും വ്യാപാരികളേയും അങ്കലാപ്പിലാക്കിയിരിക്കുകയാണ് കുരുമുളകുവില. ഉത്പാദനം കുറഞ്ഞതോടെ...

Related Articles

Popular Categories

spot_imgspot_img