അമേരിക്കയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ നടച്ചകൾ ലോക ശ്രദ്ധ പിടിച്ചുപറ്റി. Narendra Modi, who landed in Philadelphia, received a warm welcome,
ഫിലാഡെൽഫിയയിൽ ഇറങ്ങിയ നരേന്ദ്ര മോദിക്ക് അമേരിക്കയിലെ ഇന്ത്യൻ വംശജരുടെ ഉൾപ്പെടെ ഉജ്ജ്വല സ്വീകരണം ലഭിച്ചു. റഷ്യ- ഉക്രൈൻ യുദ്ധത്തിൽ ഇന്ത്യയുടെ ഇടപെടൽ ചർച്ചയാകും എന്നതിനാലാണ് മോദി – ബൈഡൻ കൂടിക്കാഴ്ചയ്ക്ക് പ്രാധാന്യം ഏറുന്നത്. ക്വാഡ് ഉച്ചകോടിയുടെ ഭാഗമായാണ് അമേരിക്കൻ സന്ദർശനമെങ്കിലും വിവിധ ചർച്ചകളും നടന്നു.
ഇന്ത്യ -യു.എസ്.ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ മോദിയും ബൈഡനും ചർച്ച ചെയ്തു. ആഗോള പ്രാദേശിക വിഷയങ്ങളും ചർച്ചയായി. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.
തുടർന്ന് നടന്ന ക്വാഡ് ഉച്ചകോടിയിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രധാന ശക്തി ഇന്ത്യയാണെന്ന് വിവിധ വിവിധ ലോക നേതാക്കൾ പ്രഖ്യാപിച്ചു. പ്രദേശത്തെ ചൈനയുടെ കടന്നു കയറ്റത്തിനെതിരെയുള്ള ഒളിയമ്പായി പ്രഖ്യാപനം മാറി.
നവംബറിനു ശേഷവും ഒരുപാട് കാലം ക്വാഡ് ഇവിടെ കാണും എന്ന് ജോ ബൈഡൻ വ്യക്തമാക്കി. അതേസമയം മറുപടി പറയുമ്പോൾ ജോ ബൈഡൻ നരേന്ദ്ര മോദിയുടെ ചുമലിൽ കൈവച്ചത് ശ്രദ്ധേയമായി. ഇൻഡോ പസിഫിക്കിലെ അമേരിക്കയുടെ വിദേശ കാര്യ നയത്തിന്റെ പ്രധാനകേന്ദ്രം ഇന്ത്യ ആയിരിക്കുമെന്ന സൂചനയാണ് തന്റെ ശരീര ഭാഷയിലൂടെ ജോ ബൈഡൻ വ്യക്തമാക്കിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഒരുമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. ചര്‍ച്ച ഫലപ്രദമായിരുന്നുവെന്നും യോഗത്തില്‍ പ്രാദേശിക- ആഗോള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തെന്നും മോദി എക്സില്‍ കുറിച്ചു. യോഗത്തില്‍ പ്രാദേശിക ആഗോള വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നും സമൂഹമാധ്യമത്തില്‍ കുറിച്ചു.
പരസ്പര താല്‍പ്പര്യമുള്ള മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ ദൃഢമാക്കുന്നതിനുള്ള വഴികളെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ‘ഇന്തോ – പസഫിക് മേഖലയും അതിനുമപ്പുറവുമുള്ള ആഗോള, പ്രാദേശിക വിഷയങ്ങളെ കുറിച്ചും ഇരുവരും കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു’ രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി, അമേരിക്കയിലെ യുഎസ് അംബാസഡര്‍ വിനയ് മോഹന്‍ ക്വാത്ര എന്നിവര്‍ മോദിക്കൊപ്പം ഉണ്ടായിരുന്നു.
ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മൂന്നുദിവസത്തെ യുഎസ് സന്ദര്‍ശത്തിനെത്തിയ മോദി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്, ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരുമായി പ്രത്യേക ഉഭയകക്ഷി ചര്‍ച്ച നടത്തും.