മുനമ്പം നിരാഹാര സമരം ഇന്ന് അവസാനിപ്പിക്കും
കൊച്ചി: മുനമ്പം ഭൂമി പ്രശ്നം ഉന്നയിച്ച് തീരദേശവാസികൾ തുടർന്നു കൊണ്ടിരുന്ന 413 ദിവസത്തെ സമരം ഇന്ന് (ഞായറാഴ്ച) അവസാനിക്കുന്നു.
കേസിൽ അന്തിമ വിധി വരുന്നതുവരെ ഭൂനികുതി സ്വീകരിക്കാമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഭൂസംരക്ഷണ സമിതിയുടെ കോർ ഗ്രൂപ്പ് യോഗം സമരം പിന്‍വലിക്കാൻ തീരുമാനിക്കുകയായിരുന്നു.
മന്ത്രി പി. രാജീവ് ഇന്ന് ഉച്ചയ്ക്ക് 2.30 ന് സമരപ്പന്തലിലെത്തി നാരങ്ങ നീര് നൽകി നിരാഹാര സമരം അവസാനിപ്പിക്കും.
2024 സെപ്റ്റംബർ 27നാണ് നിരാഹാരം ഉൾപ്പെടെയുള്ള പ്രത്യക്ഷ സമരങ്ങൾ ആരംഭിച്ചത്.
മന്ത്രി രാജീവിനൊപ്പം വൈപ്പിൻ എം.എൽ.എ കെ. എൻ. ഉണ്ണികൃഷ്ണൻ അടക്കമുള്ളവരും പങ്കെടുക്കും.
സ്ഥലമാറ്റത്തെ തുടർന്ന് പോക്കുവരവിന് തടസ്സമുണ്ടാകാതിരിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും, സഹായത്തിനായി കുഴുപ്പിള്ളി വില്ലേജിൽ ഹെൽപ്പ് ഡെസ്‌ക് തുറക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയതായി ഭൂസംരക്ഷണസമിതി ഭാരവാഹികൾ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിരാഹാര സമരം പിന്‍വലിക്കുന്നത്.
കഴിഞ്ഞ ദിവസം ഹൈക്കോടതി മുനമ്പം പ്രദേശവാസികളുടെ ഭൂനികുതി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് അനുമതി നൽകിയിരുന്നു.
വെള്ളിയാഴ്ച ചേർന്ന ഭൂസംരക്ഷണ സമിതി കോർ കമ്മിറ്റിയിൽ ഫാ. ആന്റണി സേവ്യർ തറയിൽ, ജോസഫ് റോക്കി പാലക്കൽ, ജോസഫ് ബെനി കുറുപ്പശേരി, മുരുകൻ കാതികുളത്ത്, രഘു കടുവങ്കശ്ശേരി, ഉണ്ണി പള്ളത്താംകുളങ്ങര എന്നിവർ പങ്കെടുത്തു.
English Summary
The 413-day-long protest by residents of Munambam over land issues will end today. The decision comes after the Kerala High Court permitted the state government to collect land tax from the area until the final verdict is delivered. Minister P. Rajeev will visit the protest venue at 2:30 p.m. and formally conclude the hunger strike by offering lime juice. A help desk will be set up at Kuzhuppilly village to assist residents. The protest, which began on September 27, 2024, is being withdrawn following the assurances given by the government.
munambam-land-issue-protest-ends
Munambam, Land Issue, Protest, P Rajeev, Kerala High Court, Coastal Residents, Kochi, Hunger Strike Ends









