യു.എസ്. ലെ ഫ്‌ളോറിഡയിൽ ബെഡ്‌ഫോർഡ് ഡ്രൈവിലെ 2500 ബ്ലോക്കിൽ ആറുവയസുകാരൻ അമ്മയുടെ അന്ധവിശ്വാസം മൂലം കൊല്ലപ്പെട്ടു. റാമിൽ പിയറി എന്ന കുട്ടിയെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ കുട്ടിിയുടെ അമ്മയായ റോണ്ട പോളിനിസിനെതിരെ കൊലപാതകക്കുറ്റം ചുമത്തി പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ ശരീരത്തിൽ നിന്നും ഭൂതങ്ങളെ ഒഴിവാക്കാൻ ദൈവം തന്നോട് ആവശ്യപ്പെട്ടെന്നും ഭൂതങ്ങളെ പുറത്താക്കിയപ്പോൾ ചലനം നിലച്ച് കുട്ടി മരിച്ചെന്നും അമ്മ പോലീസിനോട് പറഞ്ഞു.
വീട്ടിലെ കിടക്കയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ ചലനം നിലച്ചതോടെ ഭൂതങ്ങൾ ശരീരത്തിൽ നിന്നും ഒഴിഞ്ഞുപോയതായി അമ്മ വിശ്വസിക്കുകയും ചെയ്തു. എന്നാൽ മരണകാരണം എന്താണെന്ന് വ്യക്തമായി മനസിലാക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല.
കൊലപാതകമാണെങ്കിൽ എങ്ങിനെയാണ് രീതികൾ എന്ന് കണ്ടുപിടിക്കാനും പോലീസ് ശ്രമിക്കുകയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണ കാരണം കണ്ടെത്താനാകൂ എന്നാണ് പോലീസിന്റെ പ്രതികരണം.