38 വർഷങ്ങൾക്ക് മുമ്പ് ചന്തുക്കുട്ടി സ്വാമിയുടെ കൈപിടിച്ചാണ് ലാലേട്ടൻ ആദ്യമായി സർവജ്ഞപീഠം കയറിയത്, അന്ന് മൂകാംബികയിൽ എത്തിയതും നീർച്ചോലയിൽ കുളിച്ചതും സ്വാമി ഉണ്ടാക്കി നൽകിയ കഞ്ഞി കുടിച്ച് അവിടെ ചാക്ക് പുതച്ച് ഉറങ്ങിയതുമെല്ലാം ലാൽ പലപ്പോഴും പറഞ്ഞിട്ടുണ്ട്. കുടജാദ്രിയിലേക്കു റോഡും വാഹനവും ഇല്ലാതിരുന്ന കാലത്ത് കാൽനടയായി കുടജാദ്രിയിലെത്താൻ ഒട്ടേറെപ്പേർക്കു വഴികാട്ടിയായതു സ്വാമിയായിരുന്നു. പക്ഷെ ഇക്കുറി ചന്തുക്കുട്ടി സ്വാമി ഇല്ലാതെയാണ് മോഹൻലാൽ സർവജ്ഞപീഠം കയറിയത്. തിരക്കഥാകൃത്തായ രാമാനന്ദ് ആയിരുന്നു മോഹൻലാലിന്റെ ഒപ്പമുണ്ടായിരുന്ന സഹയാത്രികരിൽ ഒരാൾ. കൊടുംകാട്ടിൽ പലപ്പോഴും വഴി തെറ്റിയെങ്കിലും, ലക്‌ഷ്യം പിഴച്ചില്ല. ചന്തുക്കുട്ടി സ്വാമിക്കൊപ്പം മലകയറിയ ഓർമയിൽ മോഹൻലാൽ കൃത്യമായി തന്റെ സഞ്ചാരപഥം താണ്ടി ഉദ്ദേശിച്ച സ്ഥാനത്തെത്തി. യാത്രയിൽ അധികം പേരില്ല എന്ന് വീഡിയോയിൽ വ്യക്തമാണ്. മോഹൻലാൽ കുടജാദ്രി സന്ദർശിച്ച വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. മോഹൻലാലിന്റെ ഫാൻ പേജുകളിലൂടെയാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്. കുടജാദ്രിയിലെ ശങ്കര പീഠത്തിൽ മോഹൻലാൽ കുറച്ചു സമയം ധ്യാനനിമഗ്നനായിഇരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നു കഴിഞ്ഞു
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ പ്രസിദ്ധമായ ചണ്ഡികാ യാഗത്തിൽ പങ്കുകൊള്ളുകയും ചെയ്തു. ക്ഷേത്രത്തിലെ പ്രധാന തന്ത്രിമാർ ചേർന്ന് അദ്ദേഹത്തിന് വഴിപാടുകൾ ചെയ്തു നൽകി. പൃഥ്വിരാജ് സംവിധാനം നിർവഹിക്കുന്ന മൂന്നാമത് ചിത്രമായ എമ്പുരാന്റെ ഷൂട്ടിംഗ് തിരക്കുകളിലായിരുന്നു മോഹൻലാൽ. ഇതിനു പുറമേ ബിഗ് ബോസ് മലയാളം ഷോയുടെ അവതാരകന്റെ വേഷവും മോഹൻലാലിനുണ്ട്മോ ഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെ ചിത്രീകരണവും അതിനു മുൻപ് നടന്നിരുന്നു. രണ്ടു ചിത്രങ്ങളിൽ ബറോസ് ആദ്യം തിയേറ്റർ റിലീസ് പ്രതീക്ഷിക്കുന്ന സിനിമയാണ്.
