വഴിതെറ്റിയപ്പോൾ ഒന്ന് വഴി ചോദിച്ചതതേ ഇവർക്ക് ഓർമ്മയുള്ളൂ. പിന്നാലെ ഈ തമിഴ്‌നാട് സ്വദേശികൾ പിടിച്ച പൊല്ലാപ്പ് ചില്ലറയൊന്നുമല്ല. കുട്ടികൾ തങ്ങളെ തട്ടിക്കൊണ്ടു പോകാൻ വന്ന സംഘമാണ് വാഹനത്തിലെന്ന് തെറ്റിദ്ധരിച്ച് സ്കൂളിലേക്ക് ഓടിയതോടെ സംഭവം ആകെ വഷളായി.
പാലക്കാട് കാഴ്ചപ്പറമ്പിൽ ആണ് സംഭവം. ഇന്‍സ്റ്റഗ്രാമിലൂടെ അറിഞ്ഞ ഹോംലി ഫുഡ് കഴിക്കാൻ പാലക്കാട് എത്തിയതായിരുന്നു തമിഴ്നാട് മേട്ടുപ്പാളയത്തില്‍ നിന്നുള്ള ഒരു സംഘം യുവാക്കൾ. വഴിതെറ്റിയ ഇവർ, ഇതുവഴി വന്ന സ്കൂൾ വിദ്യാർഥികളോട് തമിഴ് കലർന്ന മലയാളത്തിൽ വഴി ചോദിച്ചതാണ് കുഴപ്പങ്ങൾക്ക് തുടക്കം.
തമിഴ് കലർന്ന സംസാരം കേട്ട കുട്ടികൾ, തങ്ങളെ തട്ടിക്കൊണ്ടു പോകാൻ വന്ന സംഘമാണ് വാഹനത്തിലെന്ന് തെറ്റിദ്ധരിച്ച് സ്കൂളിലേക്ക് ഓടി. പിന്നാലെ അധ്യാപകരോട് കാര്യം പറഞ്ഞ ഇവർ, ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി.സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് വാഹനം കണ്ടെത്തി.
തമിഴ്നാട് മേട്ടുപ്പാളയം സ്വദേശിയാണ് വാഹന ഉടമ എന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ വാഹനവുമായി സ്റ്റേഷനിൽ എത്താൻ ഇയാളോട് ആവശ്യപ്പെട്ടു. കുട്ടികജാല് സ്റ്റേഷനിലെത്തി. വാഹന ഉടമയുടെ മകനും സുഹൃത്തുക്കളുമായിരുന്നു കുട്ടികളോട് വഴി ചോദിച്ചത്. ഇവരോട് സംസാരിച്ചപ്പോൾ കുട്ടികൾക്ക് തെറ്റിദ്ധാരണ സംഭവിച്ചതാണെന്ന് വ്യക്തമായതോടെ സംഭവം മംഗളമായി കലാശിച്ചു.
കുട്ടികൾ കൂട്ടത്തോടെ ഒറ്റ ഓട്ടം ആയിരുന്നു. പിന്നാലെ പോലീസ് എത്തുകയും ഇവരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തതോടെ അംഗം ആകെ വഷളായി. വൈകാതെ തെറ്റിദ്ധാരണ എല്ലാം മാറ്റി എല്ലാവരും പിരിഞ്ഞു. സംഭവം നടന്നത് പാലക്കാട് ആണ്.