ടൊറന്റോ: കാനഡയിലെ ടൊറന്റോയിലെ നിശ ക്ലബിൽ വെള്ളിയാഴ്ച രാത്രിയാണ് കൂട്ട വെടിവെയ്പ്പ് നടന്നത്. സംഭവത്തിൽ 11 ഓളം പേർക്ക് പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരം. ആളപായമൊന്നും തന്നെ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. പക്ഷെ പലരുടെയും പരിക്ക് ഗുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ടൊറന്റോയിലെ സ്കാർബറോ ജില്ലയിലെ പബ്ബിലാണ് അജ്ഞാതനായ ഒരാൾ തോക്കുമായെത്തി വെടിയുതിർത്തത്. പ്രോഗ്രസ് അവന്യൂവിനും കോർപ്പറേറ്റ് ഡ്രൈവിനും സമീപത്തായാണ് ഈ പബ്ബ് സ്ഥിതി ചെയ്യുന്നത്. ആളുകൾക്ക് നേരെ വെടിയുതിർത്ത ശേഷം അക്രമി സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.
പരിക്കേറ്റവർക്ക് ഉടൻ വൈദ്യസഹായം നൽകുകയും തുടർന്ന് അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. അക്രമിയെ പിടികൂടുന്നതിനായി വ്യാപക തിരച്ചിൽ നടത്തി വരികയാണ് പൊലീസ്.