കൊച്ചി: സബ് ഇൻസ്പെക്ടറെ വാഹനമിടിച്ച് വീഴ്ത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി ഇരുപതു വർഷത്തിന് ശേഷം പോലീസ് പിടിയിൽ.
പുത്തൻവേലിക്കര കണക്കുംകടവ് കണക്കപ്പള്ളം വീട്ടിൽ മനോജ് (45)നെയാണ് പുത്തൻവേലിക്കര പോലീസ് അറസ്റ്റ് ചെയ്തത്.
2004ൽ ആണ് സംഭവം. അനധികൃതമായി മണൽ കയറ്റി വന്ന വാഹനം പരിശോധിക്കുകയായിരുന്ന സബ് ഇൻസ്പെക്ടർ സുനിൽ കുമാറിനെയാണ് വാഹനമിടിപ്പിച്ചത്.
തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പിന്നീട് ജാമ്യം കിട്ടിയ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. അന്വേഷണത്തിൽ പാല വള്ളിച്ചിറയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ സിദ്ദീഖ് അബ്ദുൾ ഖാദർ, സീനിയർ സി പി ഒ റിയാസ്, ജോബി ജോസഫ് (പാല), സി പി ഒ മാരായ പ്രശാന്ത് , വിനിഷ്, സി.എ അനിൽകുമാർ എന്നിവരാണ് ഉണ്ടായിരുന്നത്.
ENGLISH SUMMARY:
Manoj (45), a resident of Kanakkumkadavu Kanakkappallam House in Puthenvelikkara, who had been absconding for 20 years in a case involving the assault of a Sub-Inspector by ramming him with a vehicle, has been arrested by the Puthenvelikkara police.