web analytics

കേരളത്തിൽ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ക്ഷാമം ഇനിയും രൂക്ഷമാകും

കേരളത്തിൽ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ക്ഷാമം ഇനിയും രൂക്ഷമാകും

തിരുവനന്തപുരം: കേന്ദ്ര സർക്കാരിൽ ഐ.ജി പദവിയിലേക്കുള്ള നിയമനത്തിനും എംപാനലിംഗിനുമായി എസ്.പി, ഡി.ഐ.ജി റാങ്കിലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് രണ്ട് വർഷത്തെ കേന്ദ്ര ഡെപ്യൂട്ടേഷൻ നിർബന്ധമാക്കിയതോടെ കേരളത്തിൽ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ക്ഷാമം കൂടുതൽ രൂക്ഷമാകുമെന്ന് വിലയിരുത്തൽ.

കേരളത്തിൽ ആകെ ആവശ്യമായത് 172 ഐ.പി.എസ് ഉദ്യോഗസ്ഥരാണെങ്കിലും നിലവിൽ 139 പേരാണ് സേവനത്തിലുള്ളത്. ഇവരിൽ 24 പേർ ഇതിനകം കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്.

2011 ബാച്ച് മുതലുള്ള ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റത്തിന് കേന്ദ്ര ഡെപ്യൂട്ടേഷൻ നിർബന്ധമാക്കിയതോടെ, കൂടുതൽ പേർ കേന്ദ്രത്തിലേക്ക് പോകേണ്ട സാഹചര്യം ഉണ്ടാകുമെന്നാണ് സൂചന.

കേന്ദ്ര സായുധസേനകളിൽ എസ്.പി, ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ കുറവ് നികത്തുന്നതിനായാണ് രണ്ട് വർഷത്തെ നിർബന്ധിത ഡെപ്യൂട്ടേഷൻ സംവിധാനം ഏർപ്പെടുത്തിയത്.

കേന്ദ്രത്തിൽ അനുവദിച്ചിട്ടുള്ള 229 എസ്.പി തസ്തികകളിൽ 104 ഉം, 256 ഡി.ഐ.ജി തസ്തികകളിൽ 69 ഉം നിലവിൽ ഒഴിവാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ ഉടൻ കേന്ദ്ര ഡെപ്യൂട്ടേഷനുള്ള എൻ.ഒ.സി നൽകണമെന്ന് ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്തിലൂടെ നിർദേശം നൽകിയിട്ടുണ്ട്.

നിലവിൽ സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ കേന്ദ്ര ഡെപ്യൂട്ടേഷനായി അപേക്ഷിക്കാനാവില്ല. കേന്ദ്രം അനുമതി നൽകിയാലും സംസ്ഥാന സർക്കാർ വിടുതൽ ഉത്തരവിറക്കാതെ ഉദ്യോഗസ്ഥർക്ക് കേന്ദ്രത്തിൽ ചേരാനുമാകില്ല.

സംസ്ഥാന കേഡർ തസ്തികകളിൽ 40 ശതമാനം ഡെപ്യൂട്ടേഷൻ റിസർവായാണ് കണക്കാക്കുന്നത്. അതായത് കേന്ദ്രം ആവശ്യപ്പെടുമ്പോൾ വിട്ടുനൽകേണ്ട ഒഴിവുകൾ.

കേന്ദ്ര സർക്കാരിലെ ഡെപ്യൂട്ടി സെക്രട്ടറി മുതൽ സെക്രട്ടറി വരെയുള്ള തസ്തികകൾ ‘ഓപ്പൺ’ വിഭാഗത്തിലാണുള്ളത്.

ഏത് കേഡറിൽ നിന്നുള്ള യോഗ്യരായ ഉദ്യോഗസ്ഥരെയും അവിടെ നിയമിക്കാം. കരാർ അടിസ്ഥാനത്തിലുമുള്ള നിയമനവും അനുവദനീയമാണ്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് തയ്യാറായി മുന്നോട്ട് വന്നാൽ സംസ്ഥാന സർക്കാരിന് അത് തടയാൻ സാധിക്കില്ല.

ആവശ്യത്തിന് ഉദ്യോഗസ്ഥർ ലഭ്യമാകാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് അധിക ചുമതലകൾ നൽകേണ്ടി വരുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

കേന്ദ്രത്തിൽ മികച്ച ഉദ്യോഗസ്ഥരെ ലഭ്യമാകുന്നില്ലെന്നും സുപ്രധാന തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.

മുതിർന്ന പദവികളിലേക്ക് പരിഗണിക്കുന്നതിന് ആവശ്യമായ ഭരണപരിചയം ഉറപ്പാക്കുന്നതിനാണ് ഡെപ്യൂട്ടേഷൻ നിർബന്ധമാക്കിയതെന്നും മന്ത്രാലയം വ്യക്തമാക്കി.

കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കുള്ള താൽപര്യം വർധിക്കാൻ കാരണങ്ങളായി
ഡൽഹിയിൽ ജോലി ചെയ്യാനുള്ള സൗകര്യം, ആഭ്യന്തര മന്ത്രാലയത്തിലും സായുധസേനകളിലും മികച്ച പദവികൾ, താമസസൗകര്യങ്ങളും വാഹനങ്ങളുമടക്കം ലഭിക്കുന്ന ആനുകൂല്യങ്ങളും എന്നിവയും ചൂണ്ടിക്കാട്ടപ്പെടുന്നു.

English Summary

Mandatory two-year central deputation for IPS officers of SP and DIG ranks, introduced for empanelment and IG-level appointments, is expected to worsen the shortage of IPS officers in Kerala. With only 139 officers in position against a sanctioned strength of 172, and many already on central deputation, the state may face serious administrative strain.

mandatory-central-deputation-ips-officers-kerala-shortage

Kerala, IPS officers, Central deputation, Home Ministry, Kerala Police, SP rank, DIG rank, IG appointment, officer shortage, civil services

spot_imgspot_img
spot_imgspot_img

Latest news

വിദ്യാർത്ഥികളെ ഇറക്കിയ ശേഷം അപകടം; നാദാപുരത്ത് സ്കൂൾ ബസ് കിണറിന് മുകളിൽ കുടുങ്ങി

വിദ്യാർത്ഥികളെ ഇറക്കിയ ശേഷം അപകടം; നാദാപുരത്ത് സ്കൂൾ ബസ് കിണറിന് മുകളിൽ...

ഇടിവും കുതിപ്പും ഒരേ ദിവസം; സ്വർണവില വീണ്ടും റെക്കോർഡ് നിരക്കിലേക്ക്

ഇടിവും കുതിപ്പും ഒരേ ദിവസം; സ്വർണവില വീണ്ടും റെക്കോർഡ് നിരക്കിലേക്ക് തിരുവനന്തപുരം: കേരളത്തിൽ...

കർശന നടപടി: സ്വത്ത് വിവരങ്ങൾ നൽകാത്ത ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞ് യു.പി സർക്കാർ

കർശന നടപടി: സ്വത്ത് വിവരങ്ങൾ നൽകാത്ത ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞ് യു.പി...

വർഷത്തിൽ അഞ്ചല്ല, പത്ത്; ലൈസൻസ് റദ്ദാക്കുന്ന വ്യവസ്ഥ പരിഷ്‌കരിച്ച് നടപ്പിലാക്കാൻ കേരളം

വർഷത്തിൽ അഞ്ചല്ല, പത്ത്; ലൈസൻസ് റദ്ദാക്കുന്ന വ്യവസ്ഥ പരിഷ്‌കരിച്ച് നടപ്പിലാക്കാൻ കേരളം തിരുവനന്തപുരം: വർഷത്തിൽ...

Other news

ലൈഫ് ജാക്കറ്റ് പോലും ഊരിമാറ്റി, കടൽച്ചുഴിയിൽപ്പെട്ട കുടുംബത്തെ രക്ഷിക്കാൻ 4 കിലോമീറ്റർ നീന്തി; 13കാരൻ ഓസ്റ്റിൻ ലോകഹീറോ

ലൈഫ് ജാക്കറ്റ് പോലും ഊരിമാറ്റി, കടൽച്ചുഴിയിൽപ്പെട്ട കുടുംബത്തെ രക്ഷിക്കാൻ 4 കിലോമീറ്റർ...

ഇത്തിരി നടക്കുമ്പോഴേക്കും ശ്വാസംമുട്ടൽ ആണോ ? ; അത് പ്രായംകൊണ്ടല്ല, യുവതലമുറയെ തളർത്തുന്ന ഈ വില്ലനെ തിരിച്ചറിയണം !

യുവതലമുറയെ തളർത്തുന്ന ഈ വില്ലനെ തിരിച്ചറിയണം നമ്മുടെ നിത്യജീവിതത്തിലെ വളരെ സാധാരണമായ...

ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആന ഇടഞ്ഞോടി;തകർത്തത് വീടുകളും മതിലുകളും

തൃശൂർ: പുലർച്ചെയുണ്ടായ ആനയുടെ പരാക്രമത്തിൽ നടുങ്ങി തൃപ്രയാർ പ്രദേശം. ലോറിയിൽ നിന്നും...

റോഡരികിൽ കൂട്ടം ചേർന്ന് ആക്രമണം; ഇടിവളകൊണ്ട് യുവാവിൻ്റെ മൂക്കൊടിച്ചു, രണ്ടാം പ്രതി കസ്റ്റഡിയിൽ

റോഡരികിൽ കൂട്ടം ചേർന്ന് ആക്രമണം; ഇടിവളകൊണ്ട് യുവാവിൻ്റെ മൂക്കൊടിച്ചു, രണ്ടാം പ്രതി...

മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്തതിനെ ചൊല്ലി തര്‍ക്കം; കാമുകനെ കുത്തിക്കൊന്ന് യുവതി

മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്തതിനെ ചൊല്ലി തര്‍ക്കം; കാമുകനെ കുത്തിക്കൊന്ന് യുവതി ബിലാസ്പുര്‍:...

Related Articles

Popular Categories

spot_imgspot_img